ട്രിപ്പോളി: മുന്‍ ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ മകന് സാദിയെ, വിചാരണയ്ക്കായി നൈജര്‍ തങ്ങള്‍ക്ക് വിട്ടുതന്നതായി ലിബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
2011ലെ പ്രക്ഷോഭത്തില്‍ പിതാവ് കൊല്ലപ്പെട്ടപ്പോഴാണ് സാദി ഗദ്ദാഫി നാടുവിട്ടത്. ലിബിയയില്‍ പ്രത്യേക സേനയുടെ തലവനായിരുന്ന സാദിക്കിന് മേല്‍ നിരവധി കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത്.
ഗദ്ദാഫിയെ നൈജര്‍ തങ്ങള്‍ക്ക് കൈമാറിയതായും, അദ്ദേഹത്തെ ട്രിപ്പോളിയിലെത്തിച്ചതായും ലിബിയന്‍ സര്‍ക്കാറിന്റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: