മുണ്ടക്കയം: മണിക്കല്‍ പാലം നിര്‍മ്മിക്കാന്‍ തങ്ങള്‍ ആരുമായും വ്യവസ്ഥ ചെയ്തില്ലെന്നും ഇതിന്റെ പേരില്‍ സിഐടിയു നേതാവും സിപിഎം ഏരിയാ സെക്രട്ടറിയുമായ കെ.ടി ബിനു നടത്തിയ പ്രസ്താവന രാഷ്ട്രീയമുതലെടുപ്പിനാണെന്നും ടിആര്‍ആന്റ്ടി കമ്പനി ഡയറക്ടര്‍ രാമകൃഷ്ണശര്മ്മ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം നൂറുകണക്കിന് പ്രവര്‍ത്തകരെയും കൂട്ടി എസ്റ്റേറ്റ് മാനേജരെ ഓഫീസിനുള്ളില്‍ തടഞ്ഞുവയ്ക്കുകയും എസ്റ്റേറ്റിനുള്ളില്‍ അതിക്രമം കാട്ടുകയുമാണ് ഉണ്ടായത്. രാത്രി പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളും തഹസീല്ദാറുമെത്തി ചര്‍ച്ച ചെയ്തതാണ് മാനേജരെ മോചിപ്പിച്ചത്. ഇതിനുശേഷം മണിക്കല്‍ പാലം നിര്‍മ്മിക്കാന്‍ കമ്പനി അധികൃതര്‍ സമ്മതിച്ചെന്ന തരത്തില്‍ സിഐടിയു വ്യാപകമായി പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. എസ്റ്റേറ്റിന് പുറത്തുള്ളവരെ കൂട്ടി അതിക്രമം കാട്ടുകയാണ് സിഐടിയു ചെയ്യുന്നത്. ചില നേതാക്കള്‍ക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും കമ്പനി ഡയറക്ടര്‍ ആരോപിച്ചു. ഇതോടെ സിഐടിയു നടത്തിയ പ്രചരണം പൊളിയുകയാണ്. സമീപമേഖലകളില്‍ നിന്നും ടി.ആര് ആന്റ് ടി എസ്റ്റേറ്റിനകത്തും സിഐടിയുവില്‍ നിന്ന് ബിഎംഎസ്സിലേക്ക് കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയായിരുന്നു സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിഐടിയുവിന്റെ പുതിയ തന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: