കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സിറ്റിനെ ചൊല്ലി എല്‍ഡിഎഫും അര്‍എസ്പിയും ഇടയുന്നു. തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റെന്നല്ല ഒരു സീറ്റും നല്‍കാനാവില്ലെന്ന് സി.പി.എം ആര്.എസ്.പിയെ അറിയിച്ചു. ഇടതുമുന്നണി യോഗത്തിന് മുന്‍പ് ആര്.എസ്.പിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് സി.പി.എം ഇക്കാര്യം അറിയിച്ചത്.
ഇതോടെ സൗഹൃദ മത്സരത്തിന് സാധ്യത ഏറിയിരിക്കുകയാണ്. കൊല്ലത്തെ അര്‍ഹമായ സീറ്റ് നല്‍കാത്തതാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചിരിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ആര്‍എസ്പിയുടെ തീരുമാനം. എന്‍ കെ പ്രേമചന്ദ്രനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച കാര്യം സിപിഎമ്മിനെ അറിയിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള പറഞ്ഞു. ധിക്കാരപരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സിപിഎമ്മിന്റേതെന്ന് രാമകൃഷ്ണപിള്ള പറഞ്ഞു. ഇടതുമുന്നണിയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത നീതി നിഷേധമാണിതെന്നും എല്ലാകാര്യങ്ങളും ഒറ്റയ്ക്ക് തീരുമാനിച്ച ശേഷം ഘടകകക്ഷികളോട് പറയുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് സി.പി.ഐ.എം പി.ബി അംഗമായ എം.എ.ബേബി എം.എല്‍.എയെ മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി എല്‍ഡിഎഫും അര്‍എസ്പിയും തമ്മില്‍ കൊല്ലം സീറ്റിനായി വടം വലി നടത്തി വരികയാണ്. ഈ സാഹചര്യത്തില്‍ പി.ബി അംഗമായ എം.എ.ബേബി എം.എല്‍.എയെ മത്സരിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിലൂടെ എല്‍ഡിഎഫും അര്‍എസ്പിയും തമ്മിലുള്ള സ്വരചേര്‍ച്ച വര്‍ധിക്കാനാണ് സാധ്യത. യാതൊരു വിധത്തിലുള്ള ചര്‍ച്ചക്കും തയ്യാറാവാതെയാണ് സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്.
ഇടതുമുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴും വന്നിട്ടില്ലെങ്കിലും സി.പി.ഐ.എം കൊല്ലത്ത സ്ഥാനാര്‍ഥിയെ നിശ്ചയിച്ച സ്ഥിതിക്ക് ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നാണ് ആര്.എസ്.പി കരുതുന്നത്. ആര്.എസ്.പി നേതാക്കള്‍ കൊല്ലത്തെ ഓഫീസില്‍ വ്യാഴാഴ്ച ഒത്തുകൂടി സ്ഥിതി വിലയിരുത്തിയിരുന്നു. നിലപാട് തീരുമാനിക്കാന്‍ ആര്.എസ്.പി സെക്രട്ടറിയേറ്റ് നാളെ ചേരും.
1996ല്‍ കൊല്ലം മണ്ഡലത്തില്‍ നിന്നും ഇടത് എം.പിയായ നേതാവാണ് എന്‍.കെ പ്രേമചന്ദ്രന്. ആര്.എസ്.പിയില്‍ ഉണ്ടായ പിളര്പിനെ തുടര്‍ന്നാണ് പിന്നീട് കൊല്ലം സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റില്‍ ഇടതുമുന്നണി കൊല്ലത്ത് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: