ബംഗളൂരു: മൂന്നുദിവസത്തെ ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭക്ക് തുടക്കമായി. താനിസാന്ദ്രയിലെ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സര്‍കാര്യവാഹ് സുരേഷ് ജോഷി അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 1385 പേര് പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. ഇത് മൂന്നാമത്തെ തവണയാണ് കര്‍ണാടകയില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ ചേരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യം കണക്കിലെടുത്ത് ജനാധിപത്യപ്രക്രിയയെ സഹായിക്കുന്ന വിധത്തില്‍ ജനങ്ങള്‍ വന്‍തോതില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഭിപ്രായപ്പെട്ടു. ബിജെപി ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സംഘം നിശ്ചയിക്കില്ലെന്നും അത് ബിജെപിയുടെ വിവേചനാധികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഖിലഭാരതീയ പ്രതിനിധിസഭയോടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഏതായാലും സല്‍ഭരണം കാഴ്ചവെക്കണമെന്നു മാത്രമാണ് സംഘത്തിന്റെ ആഗ്രഹം. മോദിയെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം സംഘത്തിന്റെ സ്വയംസേവകനും കഴിവുള്ളയാളുമാണ്. ഗുജറാത്തില്‍ സ്വന്തം നിലയ്ക്ക് അദ്ദേഹം ഇത് തെളിയിച്ചിട്ടുണ്ട്, ചോദ്യത്തിന് മറുപടിയായി ഹൊസബാളെ പറഞ്ഞു.
മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനഫലമായി സംഘശാഖകളുടെ എണ്ണം 2500 വരെ വര്‍ധിച്ചിട്ടുണ്ട്. 2015, 2018, 2025 എന്നിങ്ങനെ മൂന്നുഘട്ടങ്ങളായി സംഘത്തിന്റെ പ്രവര്‍ത്തനം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ നിലയനുസരിച്ച് 2015 ആവുമ്പോള്‍ സംഘപ്രവര്‍ത്തനത്തില്‍ 10 മുതല്‍ 12 ശതമാനം വരെ വളര്‍ച്ചയുണ്ടാവുമെന്നാണ് കരുതുന്നത്. ലഭ്യമായ കണക്കനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ 29624 സ്ഥലങ്ങളിലായി 44982 ശാഖകളാണുള്ളത്. ഇതിനുപുറമെ 17533 സ്ഥലത്ത് സംഘപ്രവര്‍ത്തനമുണ്ട്. സംഘപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് സേവന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. 2013 ജനുവരി മുതല്‍ 2014 ജനുവരി വരെ നടന്ന സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തില് ഇത് പ്രകടമായിരുന്നു.
അഖിലഭാരതീയ പ്രചാര്‍പ്രമുഖ് ഡോ.മന്മോഹന് വൈദ്യ, സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞവര്‍ഷം അന്തരിച്ച സംഘ അധികാരിമാരുടെയും മറ്റ് പ്രമുഖരുടെയും വേര്‍പാടില്‍ പ്രതിനിധിസഭ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: