മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.അഹമ്മദിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മുസ്ലീംലീഗ് പ്രാദേശിക ഘടകങ്ങള്‍ രംഗത്ത്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി പാണക്കാട് വിളിച്ചു ചേര്‍ത്ത ളിച്ചുചേര്‍ത്ത യോഗത്തിലാണ് ചില കമ്മിറ്റികള്‍ ഇ.അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയത്.
ഇ.അഹമ്മദ് ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലം ശ്രദ്ധിക്കാറില്ലെന്നും അടുത്ത തെരെഞ്ഞെടുപ്പ് കാലത്ത് മാത്രമേ പിന്നീട് വരുന്നുള്ളൂവെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഇ.അഹമ്മദിന് ആരോഗ്യക്കുറവുണ്ടെന്നും മണ്ഡലത്തിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ അദ്ദേഹത്തിന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കോഴിക്കോട് ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.
പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇ.ടി മുഹമ്മദ് ബഷീറിനെ പൊന്നാനിയില്‍ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് നേതൃത്വത്തോട് അഭിപ്രായം പറഞ്ഞത്. തിങ്കളാഴ്ച്ച കോഴിക്കോട് ചേരുന്ന സെക്രട്ടറിയറ്റ്,പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് മുസ്ലീം ലീഗിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: