കാര്‍ഗില്‍ യുദ്ധം നടന്ന 1999 ആയിരുന്നു വര്‍ഷം. ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന സമയം. വേനല്‍ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഞാന്‍ ഇംഗ്ലണ്ടിലുണ്ടായിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ട് സ്റ്റേഡിയംതോറും ഞങ്ങള്‍ സഞ്ചരിച്ചു. ഇന്ത്യന്‍ ടീം സെമി ഫൈനലിനു മുന്‍പു പുറത്തായി.
ഇന്ത്യയുടെ ഒരു നിര്‍ണായക മത്സരം പാക്കിസ്ഥാനെതിരെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് നടന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ക്രിക്കറ്റ് പോരാട്ടത്തെ ഏവരും ഉറ്റുനോക്കി. സ്റ്റേഡിയം പിരിമുറുക്കത്തില്‍ അമര്‍ന്നു. കാണികളില്‍ ഭൂരിഭാഗവും ഒന്നുകില്‍ ഇന്ത്യന്‍ വര്ണങ്ങളോ അതല്ലെങ്കില്‍ പാക്കിസ്ഥാനി ടീ ഷര്‍ട്ടുകളോ അണിഞ്ഞിരുന്നു. നൂറുകണക്കിനുപേര്‍ ഇരു രാജ്യങ്ങളുടെയും ദേശീയ പതാക വീശിക്കൊണ്ടിരുന്നു. അതിനിടെ ഇന്ത്യന്‍ വംശജരായ യുവാക്കളുടെ ഒരു സംഘം എന്നെ തിരിച്ചറിഞ്ഞു. കളിയില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് എന്നോട് സംസാരിക്കാന്‍ അവര്‍ താത്പര്യം കാട്ടി. ബ്രിട്ടീഷ് പൗരന്മാരാണെന്നും തങ്ങള്‍ക്ക് ബ്രിട്ടീഷ് പാസ്പോര്ട്ടുണ്ടെന്നുമാണ് അവരിലേറെപ്പേരും പറഞ്ഞത്. മറ്റുചിലര്‍ ഗുജറാത്തികളും, അവരുടെ കുടുംബങ്ങള്‍ ഉഗാണ്ടയിലേക്കും കെനിയയിലേക്കുമൊക്കെ കുടിയേറിയതായിരുന്നു. നിങ്ങള്‍ ഏതു ടീമിനുവേണ്ടി കൈയ്യടിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഒരേ സ്വരത്തില്‍ അവര്‍ പറയേണ്ടത് ‘ഉറപ്പായും ഇന്ത്യ’ എന്നായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ആരോടു കളിച്ചാലും ഇംഗ്ലണ്ടിനുവേണ്ടി കൈയടിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എല്ലായ്പ്പോഴും ഇന്ത്യയ്ക്കുവേണ്ടി കൈയടിക്കുമെന്നും എന്നാല്‍ ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുമ്പോള്‍ ജയിക്കുന്ന പക്ഷത്തു നില്‍ക്കുമെന്നും ലോര്‍ഡ് സ്വരാജ് പോള്‍ പറഞ്ഞത് ഓര്‍ക്കുന്നു.
കായികമേഖലയുമായി ബന്ധപ്പെട്ട ദേശീയ ബോധം അതല്ലെങ്കില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ദേശീയബോധം ഒരാളുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടാണ് ഞാന്‍ മുകളില്‍ അക്കാര്യം സൂചിപ്പിച്ചത്. ഒരു കായിക താരത്തിന്റെ ഗുണങ്ങളെ അയാളുടെ രാജ്യമേതെന്നു നോക്കാതെ കായിക പ്രേമിക്ക് അംഗീകരിക്കാം. അവയില്‍ ചിലതു കാണുന്നതു തന്നെ സന്തോഷം. എന്നാല്‍ മത്സരാധിക്യം ഏറെയുള്ള ക്രിക്കറ്റില്‍ ദേശീയബോധം തീര്‍ച്ചയായും നിങ്ങളെ സ്വന്തം രാജ്യത്തിന്റെ ടീമിനൊപ്പമെത്തിക്കും. ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ ലോകംമുഴുവന്‍ സഞ്ചരിച്ച് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഇന്ത്യ-പാക് ക്രിക്കറ്റിന്റ കാര്യത്തിലായാലും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കണക്കിലെടുക്കാതെ ഒരു മഹാനായ താരത്തിന്റെ ഗുണങ്ങളെ അംഗീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നിരുന്നാലും ഒരുകൂട്ടം ആള്ക്കാര് സംഘടിതമായി ബോധപൂര്‍വം പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുമ്പോള്‍ അതു ആ ടീമിന്റെ കായികമികവിനെ അംഗീകരിക്കുന്ന നിഷ്ക്കളങ്കമായ അഭിനന്ദ പ്രകടനമായി കണക്കാക്കാനാവില്ല. ആ പ്രവൃത്തിക്കുള്ളില് രാഷ്ട്രീയമായ ഒരു പ്രസ്താവന ഒളിഞ്ഞുകിടപ്പുണ്ട്. അതു ചെയ്തവരെ ശിക്ഷിക്കണോ വേണ്ടയോ അതല്ലെങ്കില്‍ നിയമത്തിന്റ ഏതു വകുപ്പ് ഉപയോഗിച്ചാണ് ശിക്ഷിക്കേണ്ടത് തുടങ്ങിയവയല്ല നമ്മുടെ വിഷയം. അത്തരത്തിലെ മനഃപൂര്‍വമായ ഭാവ പ്രകടനങ്ങളിലൂടെ എന്ത് രാഷ്ട്രീയ സന്ദേശമാണ് അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്നതാണ് വിഷയം.
ആ പ്രതികരണങ്ങള്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ മനസില്‍ സംശയങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാണ്. ചിലയാള്‍ക്കാര്‍ സ്വയം അനാവശ്യമായ സംശയത്തിന്റെ നിഴലില്‍പ്പെട്ട് മനഃശാസ്ത്രപരമായ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നു. അവരുടെ ചിന്താഗതിയെ അംഗീകരിക്കാത്തവരും സ്വന്തം സമുദായാംഗങ്ങളുമായ ലക്ഷക്കണക്കിനുപേരെ ആ പ്രവൃത്തി എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് അത്തരക്കാര്‍ തിരിച്ചറിയുന്നുണ്ടോ?.
ഒരുവിഭാഗത്തിനുള്ള ഭിന്നതയാണ് ആ ചെയ്തി സൂചിപ്പിക്കുന്നത്. അതിനവര്‍ കണ്ടെത്തുന്ന ന്യായങ്ങള്‍ എനിക്ക് ബോധ്യപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ രാഷ്ട്രത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകലുന്നു. പാക് ജയമാഘോഷിച്ച് വഴിതെറ്റിക്കുന്ന യുവാക്കളെ എല്ലാ ഇന്ത്യക്കാരും പ്രത്യേകിച്ച് അവരുടെ വിഭാഗത്തില്‍ നിന്നുള്ളവര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം. സ്വന്തം രാജ്യത്തെയും വര്‍ഗത്തെയും മാത്രമല്ല തന്റെ
ആത്മാവിനെപ്പോവും മുറിപ്പെടുത്തുന്ന കാര്യമാണവര് ചെയ്തതെന്നു ബോധ്യപ്പെടുത്തണം. അവര്‍ കളിച്ചത് അപചയത്തിന്റെ പരാജയത്തിന്റെ കളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: