ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണ വിരുദ്ധര്‍ ആവശ്യപ്പെട്ട പ്രകാരം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ദുര്ബലപ്പെടുത്തുന്നബന്ധപ്പെട്ട കരട് വിജ്ഞാപനം ഉണ്ടാവില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ വിജ്ഞാപനം ഇറക്കാന്‍ വിലക്കുണ്ടെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടാണ് ഇതിനു കാരണമായി പറയുന്നത്. എന്നാല്‍ ഇങ്ങനെ ഒരുു വിജ്ഞാപനം ഇറക്കാനാവില്ലെന്നറിഞ്ഞിട്ടും കബളിപ്പിക്കല്‍ തന്ത്രമാണ് സര്‍ക്കാരും കോണ്‍ഗ്രസും നടപ്പാക്കിയതെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെയൊരു വിജ്ഞാപനം ഇറക്കാന്‍ ആവില്ലെന്ന കാര്യം അറിയാത്തവരല്ല കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും മുതിര്‍ന്ന രാഷ്ട്രീയക്കാരും. എന്നാല്‍ ഘടക കക്ഷികളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കരട് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച് കൊടുക്കുകയായിരുന്നു. കരട് വിജ്ഞാപനത്തിന്റെ പ്രാഥമിക പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കി. വിജ്ഞാപനത്തിന്റെ തല്‍സ്ഥിതി തുടരാന്‍ കമ്മീഷന് നിര്‍ദേശിക്കുകയായിരുന്നു. അതായത് കസ്തൂരി രംഗന് റിപ്പോര്‍ട്ട് കേരളത്തില്‍ ബാധകമാണെന്നര്‍ത്ഥം.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച യോഗം ചേരും. അതിന് ശേഷമാവും അന്തിമ തീരുമാനം പ്രഖ്യാപിക്കും. പശ്ചിമഘട്ട പ്രശ്നത്തില്‍ കേരളത്തിലെ മലയോര മേഖലയെ ബാധിക്കാത്ത നിധത്തില് വിജ്ഞാപനം തയ്യാറായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് വിജ്ഞാപനം തടഞ്ഞിരിക്കുകയാണ്.
തിങ്കളാഴ്ച ചേരുന്ന യോഗത്തിലും കമ്മീഷന് വിജ്ഞാപനത്തിനു അനുമതി നല്കാന് സാധ്യതയില്ല. കാരണം നിലവിലുള്ള ഒരു നിയമം നടപ്പാക്കുന്നതിനുള്ള ഭേദഗതിയോ നിര്‍ദ്ദേശമോ നയപരമായ നിലപാടോ ആണെങ്കില്‍ സര്‍ക്കാരിനെ കമ്മീഷന് തടയില്ല. എന്നാല്‍ രാജ്യതാല്പര്യത്തിനുള്ള ഒരു നിയമം രാഷ്ട്രീയ താല്പര്യത്തില് തടയാനാണ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ശ്രമം. ഇത് രാഷ്ട്രീയ പക്ഷപാതമാണ്. മറ്റൊന്ന് കേരളത്തിനു വേണ്ടി മാത്രമാണ് വിജ്ഞാപനം എന്ന പ്രശ്നമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് വിജ്ഞാപനത്തിന് തെരഞ്ഞെടുപ്പു കമ്മീഷന് അനുമതി നല്കാനിടയില്ലെന്നാണ് ലഭ്യമായ വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: