ബംഗളൂരു: ആര്‍എസ്എസിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു പരാതി നല്കി. ഗാന്ധിവധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരേ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കുള്ള പരാതി കര്‍ണാടക തെരഞ്ഞെടുപ്പു മുഖ്യ ഉദ്യോഗസ്ഥന് അനില്‍ കുമാര്‍ ഝാക്ക് കൈമാറുകയായിരുന്നു.
ആര്‍എസ്എസ് അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രാം മാധവ്, മുതിര്‍ന്ന നിയമജ്ഞരും റിട്ടയേഡ് ജസ്റ്റീസുമാരുമായ പര്‍വത റാവു, വിഷ്ണു കാക്ജി, സുപ്രീം കോടതി വക്കീലായ ഭരത് കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് പരാതി സമര്‍പ്പിച്ചത്.
മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്നും ആര്‍എസ്എസിനേയും ബിജെപിയേയും തമ്മില്‍ ബന്ധിപ്പിച്ചു പ്രസംഗിച്ചതും സമുദായത്തിനിടയില്‍ ഭീതി പരത്താനായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും ഇടയില്‍ വെറുപ്പു ജനിപ്പിക്കാനുദ്ദേശിച്ചാണെന്നും പരാതിയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ ഈ ശ്രമം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നും ചട്ടപ്രകാരമുള്ള നടപടികള്‍ ആ നേതാവിനും പാര്‍ട്ടിക്കുമെതിരേ കൈക്കൊള്ളണമെന്നും പരാതി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: