ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനം തകര്‍ന്ന് കടലില്‍വീണ് അഞ്ച് ഇന്ത്യക്കാരടക്കം 239 പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ മലേഷ്യന്‍ എയര്ലൈന്സിെന്റ ബോയിംഗ് 777 വിമാനമാണ് തെക്കന്‍ ചൈനക്കടലില്‍ വീണത്. ക്വാലാലംപൂരില്‍ നിന്ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലേക്ക് വരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്ന് കടലില്‍ പതിക്കുകയായിരുന്നു.
പതിനാലു ജോലിക്കാരടക്കം 239 പേരാണ്വിമാനത്തില് ഉണ്ടായിരുന്നത്. ഇവരിലാരും രക്ഷപ്പെട്ടില്ലെന്നാണ്വിവരം. കംബോഡിയയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം ആരംഭിക്കും മുന്‍പു തന്നെ മിക്കവരും മുങ്ങിമരിച്ചു.മല്സ്യപ്രവര്ത്തകര്ക്കായുള്ള അന്താരാഷ്ട്ര ഫോറത്തിെന്റ എക്സിക്യൂട്ടീവ് സെക്രട്ടറി ചെന്നൈ സ്വദേശിനി ചന്ദ്രികാ ശര്‍മ്മ, പ്രഹ്ലാദ്ഷിര്സദ്, ചേതനാ വിനോദ്കോലേക്കര്, വിനോദ്സുരേഷ്കോലേക്കര്,സ്വാനന്ദ് വിനോദ് കോലേക്കര്‍ എന്നിവരാണ്മരിച്ച ഇന്ത്യാക്കാര്‍.മംഗോളിയയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ചന്ദ്രിക.
വിമാനത്തിലുണ്ടായിരുന്നവരില്‍ കൂടുതലും ചൈനക്കാരാണ്. മലേഷ്യ, ഇന്തോനേഷ്യ, ആസ്ട്രേലിയ,ഫ്രാന്‍സ്, അമേരിക്ക,ന്യൂസിലാന്‍ഡ്, റഷ്യ, ഇറ്റലി, തെയ്വാന്, യുക്രൈയ്ന്,നെതര്‍ലാന്‍ഡ്സ്, ആസ്ട്രിയ തുടങ്ങിയ രാജ്യക്കാരാണ് മറ്റുള്ളവര്‍.
അപകടകാരണം വ്യക്തമായിട്ടില്ല 81 ല്‍ എയര്‍ലൈനില്‍ ചേര്‍ന്ന പെയിലറ്റ് അഹമ്മദ്ഷാ 18365 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളാണ്. രാത്രിയില്‍ കുലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്നലെ രാവിലെ ആറരയ്ക്ക് ബീജിങ്ങ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു.
വിയറ്റ്നാമിനും മലേഷ്യയ്ക്കും ഇടയ്ക്ക് 35,000 അടി ഉയരത്തില്‍ പറക്കുന്നസമയത്താണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചതായി പെയിലറ്റ് അറിയിച്ചിരുന്നുമില്ല.ഉടന്‍തന്നെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും കപ്പലുകളും തിരച്ചിലിന് തിരിച്ചു. ബോയിംഗ് 777 വിമാനങ്ങള്‍ നിര്‍മ്മിച്ചിട്ട് രണ്ടു പതിറ്റാണ്ടായിട്ടും ഇതുവരെ വലിയ ദുരന്തങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ വിമാനത്തിന്റെ സുരക്ഷയെപ്പറ്റി യാതൊരാശങ്കയും ഉണ്ടായിരുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: