ന്യൂദല്‍ഹി: ആര്‍എസ്പിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സിപിഐ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര റെഡ്ഡി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു.
ആര്‍എസ്പിയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് കത്തില്‍ പരോക്ഷമായി സിപിഐ ആവശ്യപ്പെടുന്നത്. ഇടതുപാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കേണ്ട് സമയമാണെന്നും കത്തില്‍ സുധാകര്‍ റെഡ്ഡി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്പി ഇടതുമുന്നണി വിട്ട വിഷയം ദല്‍ഹിയില്‍ ചേര്‍ന്ന സിപിഐ നേതൃസമിതി യോഗം വിലയിരുത്തി. മൂന്നു പതിറ്റാണ്ടായി മുന്നണിയിലുണ്ടായിരുന്ന ആര്‍എസ്പി വിട്ടുപോയ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് സി.ദിവാകരന്, കെ.ഇ ഇസ്മയില്‍ എന്നിവര്‍ യോഗത്തില്‍ പറഞ്ഞു.
ആര്‍എസ്പി മുന്നണി വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് സിപിഐ നേതാവ് എ ബി ബര്‍ദനും പ്രതികരിച്ചു. ഇതുസംബന്ധിച്ച് ബര്ദന് പ്രകാശ് കാരാട്ടുമായി പോണില് സംസാരിച്ചു. തര്‍ക്കം തീര്‍ക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആര്‍എസ്പി നേതാക്കളായ എഎ അസീസിനെയും എന്‍കെ പ്രേമചന്ദ്രനെയും ഫോണില്‍ വിളിച്ച് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: