തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ രേഖാമൂലം പരാതി നല്‍കിയില്ല. ഇന്നലെ വൈകിട്ടു പരാതി നല്‍കുമെന്ന് പറഞ്ഞ സരിത, ഇന്നു ജില്ല വിട്ടു. രേഖാമൂലം പരാതി നല്കിയാല് മാത്രമേ കേസെടുക്കുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ സരിത പൊലീസില്‍ വാക്കാല്‍ പരാതി നല്‍കിയത്. ഉച്ചക്ക് ഒരു മണിയോടെ കന്റോമെന്റ് അസി. കമ്മിഷണറെ കണ്ട സരിത അബ്ദുള്ള കുട്ടി മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും സഭ്യേതരമായി സംസാരിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും അസി. കമ്മിഷണറോട് സരിത പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രേഖൂലമൂലം പരാതി നല്‍കുകയോ, മൊഴി നല്‍കുകയോ ചെയ്താല്‍ കേസെടുക്കാമെന്നു പൊലീസ് അറിയിച്ചു.
വനിത ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ മതിയെന്നും അഭിഭാഷകനുമൊത്ത് എഴുതി തയ്യാറാക്കിയ പരാതിയുമായി വരാമെന്നായിരുന്നു സരിതയുടെ മറുപടി. പക്ഷെ രാത്രി വൈകുവോളം വട്ടിയൂര്‍ക്കാവിലെ വീട്ടിലുണ്ടായിരുന്ന സരിത പരാതി നല്‍കിയല്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരിത തലസ്ഥാനം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: