കോട്ടയം: കസ്തൂരിരംഗന്‍ പ്രശ്നത്തില്‍ കടുത്ത നിലപാടെടുത്ത കേരളകോണ്ഗ്രസിെന്റ നിര്‍ണ്ണായക തീരുമാനം ഇന്ന്. വിജ്ഞാപനം ഇന്നുമിറങ്ങാന് സാധ്യതയില്ലാത്തതിനാല്‍ ഇന്ന് വൈകിട്ട് രണ്ടിലൊന്ന് തീരുമാനിക്കുമെന്ന നിലപാടിലാണ് കേരളാകോണ്ഗ്രസ.് ഇ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ത്ഥനയെ മാനിച്ച് തിങ്കളാഴ്ചവരെ വിജ്ഞാപന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ്. കടുത്തനിലപാട് കൈക്കൊള്ളുവാന്‍ കേരളാകോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്ന് വര്‍ക്കിംഗ് ചെയര്‍മാനും പി.ജെ. ജോസഫിന്റെ അടുത്ത അനുയായിയും പാര്‍ട്ടി കോര്‍ഡിനേറ്ററുമായിരുന്ന ഡോ.കെ.സി. ജോസഫ് പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ ഒരിഞ്ചുപോലും കേരളാകോണ്ഗ്രസിനോ, നേതൃത്വത്തിനോ പിന്നാക്കം പോകാന്‍ കഴിയില്ല. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വലിയ താല്പര്യമില്ലെന്നത് വാക്കും പ്രവൃത്തിയും കാണുമ്പോള്‍ വ്യക്തമാണ് കെ.സി. ജോസഫ് ‘ജന്മഭൂമി’യോട് വ്യക്തമാക്കി.
വിജ്ഞാപനക്കാര്യത്തില് തനിക്ക് ശുഭപ്രതീക്ഷയില്ല. പതിനഞ്ചു ദിവസം കഴിഞ്ഞാലും വിജ്ഞാപനം പുറത്തിറങ്ങില്ലെന്നും കെ.സി. പറഞ്ഞു. കോണ്‍ഗ്രസിന് താല്പര്യം ഉണ്ടായിരുന്നെങ്കില്‍ രണ്ടു ദിവസം മുമ്പേ കരട് റിപ്പോര്‍ട്ട് ഇറക്കാമായിരുന്നു. ജനങ്ങളെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. വിജ്ഞാപനം വൈകുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും, ബിജെപിയേയും കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. കുറ്റകരമായ അനാസ്ഥ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസുമാണ് കാണിച്ചിരിക്കുന്നത്.
കസ്തൂരിരംഗന്‍ വിഷയത്തില്‍ തുടക്കത്തില്‍ തണുപ്പന്‍നയം കൈക്കൊണ്ടെങ്കിലും പാര്‍ട്ടി ചെയര്മാന് കെ.എം. മാണി അതിന്റെ ഗൗരവം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ.സി. ജോസഫ് പറഞ്ഞു കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവച്ചതുള്‍പ്പെടെ എല്ലാക്കാര്യവും പി.ജെ. ജോസഫുമായി കൂടിയാലോചിച്ചാണ് കൈക്കൊണ്ടതെന്നും, ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും കെ.സി. ജോസഫ് വിശദീകരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: