തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടിക്കെതിരേ പോലീസില്‍ പരാതി എഴുതിനല്കുമെന്നറിയിച്ച സരിച മുങ്ങി. അബ്ദുള്ക്കുട്ടി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ഹോട്ടലിലേക്ക് വരാന്‍ നിര്ബന്ദിച്ചിരുന്നതായി ആരോപിച്ച സരിത ഇക്കാര്യം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തി പരാതിയായി പറഞ്ഞിരുന്നു.
എന്നാല്‍ പരാതി എഴുതി നല്‍കാനായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. അഭിഭാഷകരനുമായി സംസാരിച്ചശേഷം ഇന്നലെ പരാതി നല്‍കുമെന്നായിരുന്നു സരിത പറഞ്ഞിരുന്നത്.
ഇതനുസരിച്ചു കന്റോണ്‍മെന്റ് സ്റ്റേഷനു മുന്നില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും സരിത എത്തിയില്ല. സരിത പരാതി നല്കുന്നതു മ്യൂസിയം സ്റ്റേഷനിലാണെന്നു ശ്രുതിപരന്നുവെങ്കിലും അവിടെയും സരിത എത്തിയില്ല. കഴിഞ്ഞദിവസം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ സരിത അബ്ദുള്ളക്കുട്ടിക്കെതിരേ രേഖാമൂലം പരാതി നല്‍കിയെന്ന മട്ടിലാണു സംസാരിച്ചത്. തനിക്കു പറയാനുള്ളതു പറഞ്ഞാല്‍ കേരളം താങ്ങില്ലെന്നും സരിത പറഞ്ഞിരുന്നു.
അതിനിടെ തനിക്കും കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് പ്രഖ്യാപനവുമായി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ താനും പലതും തുറന്നുപറയും. സരിതയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയമായി അപമാനിക്കാന്‍ മാത്രമേ കഴിയൂ, അവസാനിപ്പിക്കാന്‍ കഴിയില്ല. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സരിതയ്ക്കു കഴിയില്ല. സരിത തന്നെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പായതിനാലാണ് കൂടുതല്‍ പറയാത്തത്. തെരഞ്ഞെടുപ്പിനു ശേഷം പലതും പൊട്ടിത്തെറിച്ചു പറയാനുണ്ട്. താന്‍ നേരിടുന്ന അപമാനത്തേക്കാള്‍ രാഷ്ട്ര താത്പര്യങ്ങളാണു വലുത്. അതിനുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: