എരുമേലി: കഴിഞ്ഞ അഞ്ചുമാസം മുമ്പ് ടെണ്ടര്‍ നല്കിയ പദ്ധതിയുടെ കരാര്‍ വ്യവസ്ഥ പഞ്ചായത്ത് പാലിച്ചിലെന്നാരോപിച്ച് കവുങ്ങുംകഴി ജൈവമാലിന്യ സംസ്കരണം കരാറുകാര്‍ നിര്‍ത്തിവച്ചു.
എരുമേലി പഞ്ചായത്തിലെ ടണ്‍ കണക്കിനു ഖരമാലിന്യങ്ങള്‍ കവുങ്ങുംകുഴിയിലെത്തിച്ച പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ചുള്ള ജൈവമാലിന്യങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വളമാക്കി കൊണ്ടുപോയകാനായിരുന്നു പദ്ധതി. ഇതിനായി പഞ്ചായത്ത് നേരത്തെ നിര്‍മ്മിച്ച ഷല്ട്ടറിന്റെ ഉയരം കൂട്ടി. ചുറ്റിലും നെറ്റ് തറച്ചും വൈദ്യുതിയും വെള്ളവും നല്‍കാനായിരുന്നു പകരാര്‍ നല്‍കിയത്. എന്നാല്‍ ടെണ്ടര്‍ നല്കിയതിനുശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും കരാറുകാരനുമായി കരാര്‍ വ്യവസ്ഥയുണ്ടാക്കി തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ശ്രമിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്നും കരാറുകാരും പറയുന്നു.
മത്സ്യ-മാംസാദി മാലിന്യങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളുമായി ടണ്‍കണക്കിനു മാലിന്യങ്ങളാണ് സംസ്കരണ പ്ലാന്റിലെത്തുന്നത്. വേര്‍തിരിച്ച മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരണം നടത്താന്‍ കഴിയാത്തതുമൂലം പ്രദേശമാകെ മാലിന്യങ്ങള്‍ പക്ഷികളും മറ്റു ജീവികളും നിരത്തുകയാണെന്നും ജോലിക്കാരും നാട്ടുകാരും പറയുന്നു. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നിര്‍മ്മിച്ച മാലിന്യ സംസ്കരണ പ്ലാന്റ് പാതിവഴിയില്‍ എത്തി നില്‍ക്കുന്നതിനിടെ ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കുന്ന പദ്ധതിയും നിര്‍ത്തലാക്കിയിരിക്കുന്നത്.
പ്ലാന്റിലെത്തുന്ന മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര് തിരിച്ച് ജൈവവളമാക്കുന്നതിന് ടണ്ണിന് 800 രൂപയാണ് പഞ്ചായത്ത് നല്‍കിയിരുന്നത്. എന്നാല്‍ കരാറുകാരും ജോലിക്കാരും ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ പഞ്ചായത്ത് കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും ഇവര്‍ പറഞ്ഞു.
മാലിന്യ സംസ്കരണം നിലച്ചതോടെ പ്ലാന്റിനു ചുറ്റും മാലിന്യങ്ങള്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി നിക്ഷേപിക്കുകയാണ്. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ ദുര്‍ഗന്ധത്തിനും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും വഴിയൊരുക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷികള്‍ എടുത്തുകൊണ്ടുവരുന്ന മാലിന്യങ്ങള്‍ കിണറ്റിലും മറ്റു ശുദ്ധജല സ്രോതസ്സുകളിലും നിക്ഷേപിക്കപ്പെടുന്നത് ജലമലിനീകരണത്തിനും വഴിയൊരുക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കവുങ്ങുംകുഴി പ്ലാന്റിലെ ഖരമാലിന്യ-ജൈവമാലിന്യ സംസ്ഗരണം പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: