തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്നു തുടങ്ങും. 2,815 സെന്ററുകളിലായി 4,64,310 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഗള്‍ഫില്‍ എട്ടു സെന്ററും ലക്ഷദ്വീപില്‍ ഒന്‍പതു സെന്ററുകളുമുണ്ട്. 2,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളും ഇത്തവണ പരീക്ഷ എഴുതും. മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത് 3,42,614 കുട്ടികളാണ്. 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 കുട്ടികള്‍ കന്നട മീഡിയത്തിലും പരീക്ഷ എഴുതും.
ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് മലപ്പുറത്തെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. 36,020 വിദ്യാര്‍ത്ഥികള്‍ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍, 2438 പേര്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂജില്ല മലപ്പുറമാണ്, 77,296 കുട്ടികള്‍.
തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്കൂളാണ്ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാലയം,1721 കുട്ടികള്‍. വെള്ളിയാഴ്ച്ചകളില്‍ പരീക്ഷയില്ല. ശനിയാഴ്ച്ചകളില്‍ പരീക്ഷ നടക്കും. 22ന് പ്രൈവറ്റ് പരീക്ഷാര്‍ത്ഥികളുടെ ഐടി പരീക്ഷ (പഴയ സ്കീം) മാത്രമാണുളളത്. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ ഐടിയ്ക്ക് എഴുത്തുപരീക്ഷയില്ല. ഐടി തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം നേരത്തെ നടത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: