ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ദേവേന്ദര്‍പാല്‍ സിങ് ഭുള്ളറിന്റെ അപേക്ഷ മാര്‍ച്ച് 26ന് പരിഗണിക്കും. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കമമെന്നാണ് ഭുളളറിന്റെ അപേക്ഷ.
ഭുള്ളറിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും സുപ്രീംകോടതി പറഞ്ഞു.
സര്‍ക്കാര്‍ ഇതു വരെ വിഷയത്തില്‍ തീരുമാനം കൈകൊണ്ടിട്ടില്ലെന്നും അതിനായി കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമുള്ള എജി സിഇ വാദത്തിനുള്ള മറുപടിയായാണ് ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ദല്‍ഹിയില്‍ 1993ല്‍ നടന്ന കാര്‍ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് ഖലിസ്ഥാന്‍ ഭീകരന് ദേവിന്ദര്‍പാല്‍ സിങ് ഭുള്ളര്‍ക്ക് വധശിക്ഷ ലഭിച്ചത്.
ദല്‍ഹി റെയ്സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന് പുറത്തുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒമ്പതുപേരാണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന എം.എസ്. ബിട്ട ഉള്‍പ്പെടെ 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2001 ഓഗസ്റ്റില്‍ വിചാരണക്കോടതി ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത് ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും 2002ല്‍ ശരിവെച്ചിരുന്നു. ഭുള്ളറുടെ റിവ്യൂഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി നേരത്തെ തള്ളിയതാണ്.
2003ല്‍ രാഷ്ട്രപതിക്ക് നല്കിയ ദയാഹര്‍ജി 2011ല്‍ രാഷ്ട്രപതിയും തള്ളി. ഇതിനു ശേഷമാണ് ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകിയതിന്റെ പേരില്‍ ജനുവരി 31ന് വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: