പൂര്‍ണിയാ: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ അഹങ്കാരം കൊടിമുടിയേക്കാള് ഉയരത്തിലുളളതാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി പറഞ്ഞു.
പേര് എടുത്തു പറയാതെയാണ് മോദി നിതീഷിനെതിരെ തുറന്നടിച്ചത്. വമ്പിച്ച ജനാവലി അണിനിരന്ന ബീഹാറിലെ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തങ്ങളുടെ സഖ്യം വേര്‍പ്പെട്ടതെന്ന് താന്‍ ആലോചിക്കാറുണ്ട്.
കുറച്ച് നാള് കഴിഞ്ഞപ്പോള്‍ അതിന്റെ കാരണം തനിക്ക് മനസ്സിലായി. പ്രധാനമന്ത്രിയാകണമെന്നുള്ള അദ്ദേഹത്തിന്റെ(നിതീഷ്) ചിന്തയാണ് അതിന് കാരണമെന്നും അത് അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകള്‍ കൊടുമുടിയേക്കാള്‍ ഉയരത്തില്‍ വളരാന്‍ തുടങ്ങി.
തന്നെ കൊണ്ട് കഴിയാത്തത് ഒന്നു തന്നെയില്ലെന്ന് തോന്നലുകളുണ്ടായി ഇതെല്ലാമാണ് സഖ്യത്തിലെ വിള്ളലിന് കാരണമായതെന്ന് നിതീഷിന്റെ പേര് എടുത്ത് പറയാതെ മേദി വിമര്‍ശിച്ചു. മൂന്നാം മുന്നണിക്കെതിരെയും മോദി ആഞ്ഞടിച്ചു.
ചില പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ സഹായിച്ചാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നാണ് മോദി വ്യക്തമാക്കിയത്. റാലിക്കെത്തിയ ജനങ്ങള്‍ക്ക് ഹോളി ആശംസിക്കാനും അദ്ദേഹം മറന്നില്ല. ഹോളിയോടൊപ്പം രാജ്യം തെരഞ്ഞെടുപ്പിലെ നിറങ്ങളാല്‍ കഴുകപ്പെടുമെന്നും മോദി വ്യക്തമാക്കി.
ഹോളിയിലെ നിറച്ചാര്‍ത്തുകള്‍ പോലെ വികസനത്തിന്റേയും പുരോഗതിയുടേയും നിറങ്ങള്‍ രാജ്യമൊട്ടാകെ വ്യാപിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: