തിരുവനന്തപുരം: ആര്‍എസ്പിക്കു പിന്നാലെ ഐഎന്‍എല്ലും ഇടതുബന്ധം ഉപേക്ഷിച്ചു. 20 വര്‍ഷമായി ഇടതിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് അവര്‍ ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ ഒറ്റയ്ക്കു മത്സരിക്കും. കാസര്‍കോട്ടും കോഴിക്കോട്ടും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഐഎന്‍എല്‍ നീക്കം. ഇന്ന് കോഴിക്കോട്ട് ചേരുന്ന ഐഎന്‍എല്‍ സംസ്ഥാന സമിതി ഇതു സംബന്ധിച്ച് അന്തിമ നിലപാട് പ്രഖ്യാപിക്കും.
സീറ്റ് ആവശ്യമുന്നയിച്ച് സമ്മര്‍ദ്ദം ശക്തമാക്കിയ ജനതാദള്‍-എസിന് സീറ്റു നല്കുന്ന കാര്യം എല്‍ഡിഎഫ് പരിഗണിക്കാന്‍ തുടങ്ങി. ഇതേക്കുറിച്ച് ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം ചര്‍ച്ച നടത്തി. ദളിന് സീറ്റു നല്‍കുന്നതിനോട് സിപിഎമ്മിന് അനുകൂല സമീപനമാണ്. ആര്‍എസ്പിക്കൊപ്പം ദളും മുന്നണി വിട്ടാല്‍ പരാജയം കടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. സീറ്റ ്പ്രശ്നം ഉന്നയിച്ച് ആര്‍എസ്പി വിട്ടുപോയ സാഹചര്യം ഇനിയുണ്ടാകരുതെന്ന അഭിപ്രായമാണ് മുന്നണിയില്‍. സീറ്റ് നല്‍കിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജനതാദള്‍-എസിന്റെ പ്രഖ്യാപനം.
സിപിഎമ്മിന്റെ നിലപാടില്‍ അയവുവരുത്തണമെന്ന് ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് എം.പി വിരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദളിലെ പ്രബല വിഭാഗം മുന്നണി വിട്ടുപോയി. ഇപ്പോള്‍ ആര്‍എസ്പിയും പുതിയ താവളം തേടി. ജനതാദളിനെ കൂടി കൈവിടാനാണ് സിപിഎം ശ്രമമെങ്കില്‍ മുന്നണി സംവിധാനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്കി.
ഇന്നലെ നടന്ന ഇടതുമുന്നണിയോഗം ഐഎന്‍എല്ലിനെയും ഫോര്വേഡ്ബ്ലോക്കിനെയും ഇത്തവണയും മുന്നണിയില്‍ സഹകരിപ്പിക്കാം എന്ന തീരുമാനമാണ് കൈക്കൊണ്ടത്. ഒപ്പം ജെഎസ്എസുമായും സോഷ്യലിസ്റ്റ് സെക്യുലര്‍ കോണ്‍ഫറന്‍സുമായും സഹകരണമുണ്ടാകും. ഐഎന്‍എല്ലും ഫോര്വേര്ഡ്ബ്ലോക്കും തങ്ങളെ മുന്നണിയില്‍ ചേര്‍ക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതാണ്.
ജനതാദള്‍-എസ്സിന് സീറ്റ് നല്‍കുമെന്ന് മുന്നണി തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സീറ്റു നല്‍കാം എന്ന നിലയില്‍ തീരുമാനമെത്തിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ സിപിഎം ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ചെറിയമാറ്റം ഉണ്ടാകും. കോട്ടയം സീറ്റ് ജനതാദള്‍-എസിനു നല്‍കാനാണ് സാധ്യത. വടകരയോ തിരുവനന്തപുരമോ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: