എരുമലി: ജൈവമാലിന്യ സംസ്ഗരണം സ്വകാര്യ ഏജന്‍സി നിര്‍ത്തിവച്ചതോടെ എരുമേലിയില്‍ മാലിന്യ സംസ്കരണം പ്രതിസന്ധിയിലായി. മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ എരുമേലിയില്‍ ഖരമാലിന്യങ്ങല്‍ കുന്നുകൂടാന്‍ തുടങ്ങി. കവുങ്ങും കുഴിയിലെ ജൈവമാലിന്യ സംസ്കരണ കേന്ദ്രത്തില്‍ പഞ്ചായത്ത് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാത്തതില് പ്രതിഷേധിച്ച് ജൈജവമാലിന്യം വളമാക്കി മാറ്റുന്ന സ്വകാര്യ ഏജന്‍സി പണികള്‍ നിര്‍ത്തിവച്ചിരുന്നു.
മാലിന്യസംസ്കരണം നിലച്ചതോടെ എരുമേലിയില്‍ കഴിഞ്ഞ നാലുദിവസമായി കുന്നുകൂടിയിരിക്കുന്ന ഖരമാലിന്യങ്ങള്‍ മിക്കവയും ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. കവുങ്ങുംകുഴിയില്‍ മാലിന്യ സംസ്കരണം പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് വഴിയരികില്‍ കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
റോഡില്‍ കിടന്ന മാലിന്യങ്ങള്‍ പക്ഷിമൃഗാദികള്‍ വലിച്ച് സമീപങ്ങളിലുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വലിച്ചിടുന്നതും കിണറുകളില്‍ ഇടുന്നതും മൂലം വേല്ക്കാലമായ സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ മലിനീകരണത്തിനും ഇടയാക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. കൊടിത്തോട്ടം ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ നാമാത്രമായ സംസ്കരണം മാത്രമാണ് നടക്കുന്നത്. കവുങ്ങും കുഴി പ്ലാന്റിലെ മാലിന്യ സംസ്കരണം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ എരുമേലി മാലിന്യങ്ങളില്‍ നിറയുമെന്ന അവസ്ഥയുണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
കവുങ്ങുംകുഴി പ്ലാന്റില്‍ വെള്ളം, വൈദ്യുതി എന്നിവ എത്തിക്കുക, ഷെല്‍ട്ടറിന് ഉയരം കൂട്ടുക, നെറ്റ് കെട്ടുക എന്നിവയാണ് പഞ്ചായത്ത് ചെയ്തുകൊടുക്കേണ്ടത്. ഇതിനായി ടെണ്ടര്‍ നല്‍കിയെങ്കിലും കരാറുകരനുമായി എഗ്രിമെന്റ് നടപടികള്‍ ചെയ്യാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും കരാറുകാരന് പറഞ്ഞു. എരുമേലി ടൗണ്‍, പഞ്ചായത്താഫീസ്, തുടങ്ങിയ സ്ഥലങ്ങളിലടക്കം മാലിന്യങ്ങള്‍ വന്‍തോതില്‍ കുന്നുകുടീവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: