തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ് എല്‍സി പരീക്ഷ തുടങ്ങി. ആദ്യ ദിനത്തില്‍ മലയാളം ഒന്നാം പേപ്പര്‍ പാര്‍ട്ട് വണ്‍ പരീക്ഷയാണ് നടന്നത്. പരീക്ഷ അനായാസം എഴുതാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയത്. ചോദ്യപേപ്പര്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് പൊതുവെ അഭിപ്രായം. 2,815 പരീക്ഷ സെന്ററുകളിലായി 4,64,310 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഒന്നാം പേപ്പര്‍ പാര്‍ട്ട് സെക്കന്റ് പരീക്ഷയാണ് ഇന്ന് നടക്കുന്നത്.
ഉച്ചക്ക് 1.45 മുതലാണ് പരീക്ഷ. നാലു ലക്ഷത്തിലധികം കുട്ടികളാണ് ഇക്കുറി എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഈ മാസം 22 വരെയാണ് പരീക്ഷ. കുട്ടികള്‍ക്ക് പരീക്ഷാ ഹാളിനുള്ളില്‍ ലേബലില്ലാത്ത കുപ്പികളില്‍ വെള്ളം കൊണ്ടുവരുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. പരീക്ഷാ ഹാളിനുള്ളില്‍ അധ്യാപകരും വിദ്യാര്‍ഥികളും മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതിയത് 3,42,614 കുട്ടികളാണ്. 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 കുട്ടികള്‍ കന്നട മീഡിയത്തിലും പരീക്ഷ എഴുതി. ടിടിസി, ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിംങ്ങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി(ഹിയറിംങ്ങ് ഇംപേര്‍ഡ്), ഫിസിക്കല്‍ എഡ്യുക്കേഷന്‍, എഎച്ച്എസ്എല്‍സി പരീക്ഷകളും ഇന്നലെ നടന്നു.
ഈ വര്‍ഷവും രണ്ട് സിലബസിലാണ് പരീക്ഷ നടക്കുന്നത്. 2011 വരെയുളള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷയെഴുതിയ, പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് പഴയ സിലബസിലും മറ്റുളളവര്‍ക്കു പുതിയ സിലബസിലുമാണ് പരീക്ഷ. വെളളിയാഴ്ചകളില്‍ പരീക്ഷയില്ല. ശനിയാഴ്ചകളില്‍ പരീക്ഷ ഉണ്ട്. 22-ാം തീയതി പ്രൈവറ്റ് പരീക്ഷാര്‍ഥികളുടെ ഐടി പരീക്ഷ (പഴയ സ്കീം) മാത്രമാണുളളത്. സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ഐടിക്ക് എഴുത്തു പരീക്ഷയില്ല. ഐടി തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കംപ്യൂട്ടര്‍ ഉപയോഗിച്ചു നടത്തിക്കഴിഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: