കോഴിക്കോട്: തനിക്ക്സ്ഥാനാര്ഥിയായേ പറ്റുകയുള്ളുവെന്ന ഇ അഹമ്മദിെന്റ കടുംപിടുത്തത്തിനു മുന്പില് നേതൃത്വം കീഴടങ്ങി. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് മുസ്ലിം ലീഗിന് സ്ഥാനാര്‍ത്ഥികളായത്. ആകെയുള്ള മലപ്പുറത്തെ രണ്ട്സീറ്റുകളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ലീഗ് നേതൃത്വം ഇതാദ്യമായി വളരെയേറെ വെള്ളം കുടിച്ചു. പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ്ബഷീറും മലപ്പുറത്ത് ഇ. അഹമ്മദുമായിരിക്കും സ്ഥാനാര്‍ത്ഥികള്‍.
തുടര്‍ച്ചയായി മത്സരിക്കുന്ന അഹമ്മദിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തില്‍ മറ്റൊരാളെ കണ്ടെത്താനാണ് നേതൃത്വം ആദ്യം തീരുമാനിച്ചത്. ലീഗ് മലപ്പുറം മണ്ഡലം കമ്മറ്റിയടക്കം ഇ. അഹമ്മദിനെതിരെ രംഗത്ത് വന്നിരുന്നു. അഹമ്മദിനെ മാറ്റി പകരം യുവാക്കള്‍ക്ക് അവസരം കൊടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
രൂക്ഷമായ വിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ ഇ.അഹമ്മദിനെ നേതൃത്വം വിളിച്ചുവരുത്തി കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു തവണ കൂടി മത്സരിക്കാന്‍ താന്‍ തയ്യാറാണന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വീട്ടില്‍ നേരില്‍ ചെന്ന് കണ്ട് അഹമ്മദ് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
മലപ്പുറത്ത് അഹമ്മദിന് പകരം സ്ഥാനാര്‍ത്ഥികളാകാന്‍ മൂന്നു പേരാണ് രംഗത്ത് വന്നിരുന്നത്. മുന്‍ രാജ്യസഭാ എംപിയും വ്യവസായിയുമായ അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എം.എല്‍എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി എന്നിവര്‍. മൂന്ന് പേരും തയ്യാറെടുപ്പുകളും ശക്തമായി ആരംഭിച്ചു. മൂന്ന് പേരും സീറ്റിന് വേണ്ടി കടുംപിടുത്തമാണ് നടത്തിയത്.അബ്ദുള്‍ വഹാബ് സ്വതന്ത്രനായി വയനാട്ടില്‍ മത്സരിക്കുമെന്നും പ്രചാരണമുണ്ടായി. ഈ മൂന്ന് പേരില്‍ ആരെയും തള്ളാനോ കൊള്ളാനോ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഗത്യന്തരമില്ലാതെ ഇ. അഹമ്മദിനെ തന്നെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചത്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടി പിളരാതിരിക്കാന്‍ താല്‍ക്കാലികമായി കണ്ടെത്തിയ പോംവഴിയാണ് ശക്തമായ എതിര്‍പ്പിനിടയിലും ഇപ്പോള്‍ അഹമ്മദിന് അനുഗ്രഹമായിരിക്കുന്നത്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: