കോഴിക്കോട്: ഐ.എന്‍.എല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നു ആര്.എസ്.പിയെ പോലെ യു.ഡി.എഫിലേയ്ക്ക് ഇല്ലെന്നും ഐ.എന്‍.എല്‍ നേതൃത്വം വ്യക്തമാക്കി. എല്‍.ഡി.എഫ് നേതാക്കള്‍ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ വഹാബ് പറഞ്ഞു.
പാര്‍ട്ടി രൂപീകരണം മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ചു വരുന്ന തങ്ങളോട് വീണ്ടും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണെന്ന് അബ്ദുള്‍ വഹാബ് ചോദിച്ചു. കോഴിക്കോട്, കാസര്‍ഗോഡ് സീറ്റുകളില്‍ ഐ.എന്‍.എല്‍ മത്സരിക്കും. കാസര്‍ഗോട്ട് എം എ അസീസ്, ഹംസ എന്നിവരെയും കോഴിക്കോട്ട് അഹമ്മദ് ദേവര്കോവിലിനെയുമാണ് മത്സരിപ്പിക്കാനാലോചിക്കുന്നത്.
കാസര്‍ഗോഡ് 25,000 വോട്ടുകളും കോഴിക്കോട്ട് 15,000 വോട്ടും ഉണ്ടെന്നാണ് ഐ.എന്‍.എല്‍ അവകാശപ്പെടുന്നത്. രണ്ടിടത്തും ഇടതുമുന്നണിയുടെ വിജയം തടയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത ശേഷം ഇവിടങ്ങളിലെ സ്ഥാനാര്‍്ത്ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചത്. മുന്നണിയുടെ ഭാഗമാക്കണമെന്ന ദീര്‍ഘകാല ആവശ്യം എല്‍ഡിഎഫ് നേതൃത്വം നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: