തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്കെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ്.നായര്‍ നല്കിയ പരാതിയിന്മേല് പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.
ഇന്നലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ മാനഭംഗത്തിന് കേസെടുത്തത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ തീയതിയോ സമയമോ പറയുന്നില്ല. മസ്ക്കറ്റ് ഹോട്ടലിലെ രണ്ടാം നിലയിലെ ഒന്നാം നമ്പര്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് സരിതയുടെ പരാതി. ഇതേക്കുറിച്ച് പോലീസ് സംഘം സരിതയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. മജിസ്ട്രേറ്റിന് മുന്നിലും സരിതയെക്കൊണ്ട് മൊഴി നല്കുന്ന കാര്യം പോലീസ് ആലോചിക്കുന്നുണ്ട്.
ശാസ്ത്രീയ പരിശോധനകള്‍ക്കും മൊഴി രേഖപ്പെടുത്തലിനും ശേഷമായിരിക്കും പോലീസിന്റെ തുടര്‍ നടപടികള്‍. മാനഭംഗം, സ്ത്രീയുടെ അന്തസ്സിനെ കളങ്കപ്പെടുത്തല്‍ എന്നീ പരാതികളില്‍ ഐ.പി.സി 376, 354 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശല്യം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റത്തിനുളള വകുപ്പുകളും കേസിലുള്പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: