കോട്ടയം: 2013ലെ നവംബര്‍ 13ലെ പശ്ചിമഘട്ട ജനദ്രോഹ വിജ്ഞാപനം പിന്‍വലിക്കാതെ കരടുവിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുന്‍എംഎല്‍എ പി.സി.ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 4ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം അടിസ്ഥാനമാക്കിയാണ് കരടുവിജ്ഞാപനമെന്ന് അധികാരികള്‍ പറയുന്നു. ഇതിന് നവബര്‍ 13ല്‍ പശ്ചിമഘട്ടത്തിലെ സംസ്ഥാനങ്ങളിലെ 4156 വില്ലേജുകള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച വിജ്ഞാപനവുമായി ബന്ധമില്ലെന്നു സൂചിപ്പിച്ച ഭരണനേതൃത്വങ്ങളുടെ അവസരോജിതവും പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതുമായ നിലപാട് ദുഃഖകരമാണ്. നവംബര്‍ 13ലെ വിജ്ഞാപനം നിലനിര്‍ത്തിക്കൊണ്ടുള്ള കരടു തുടര്വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടങ്ങളും അവ്യക്തങ്ങളും സാധുതയില്ലാത്തതുമാണ്.
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുമെന്ന കരടുവിജ്ഞാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതുമാത്രമാണ്. കേരളത്തിലെ 123 വില്ലേജുകളിലും സമീപമുള്ള പത്തു കിലോമീറ്റര്‍ ബഫര്‍ സോണിലും ജനജീവിതം ഇനി ദുരിതദിനഹ്ങളാകും. രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ വാക്കുകളുടെയും വാഗ്ദാനങ്ങളുടെയും ഉറപ്പുകളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷന്‍ 5 പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ നിലനില്ക്കുമ്പോള് പുതിയ കരടുവിജ്ഞാപനം മുഖവിലയ്ക്കെടുക്കാനാകില്ല. 2006ല്‍ ലോകപൈതൃക പദവിക്കായുള്ള ഇന്ത്യയുടെ അപേക്ഷ യുനസ്കോ നിരുപാധികം തള്ളി. കാരണം സൂചിപ്പിച്ചത് പശ്ചിമഘട്ടത്തില്‍ കൃഷിബൂമികളും, തോട്ടങ്ങലും മനുഷ്യവാസമുള്ള സ്ഥലങ്ങളും ഡാമുകളുമുണ്ടെന്നാണ്. 2009ല്‍ വീണ്ടും സമര്‍പ്പിച്ച അപേക്ഷ 2010ലും 2011ലും ഭേദഗതികള്‍ വരുത്തി സമര്‍പ്പിച്ചു. 2012ല്‍ അംഗീകരിച്ചു. 9 മാസക്കാലം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വച്ച കേന്ദ്ര സര്‍ക്കാര്‍ എന്തുറപ്പ് കൊടുത്താണ് ലോക പൈതൃകപദവി വാങ്ങിച്ചെടുത്തതെന്ന് വ്യക്തമാക്കണം. 2010ലെ ഗാഡ്ഗില്‍ സമിതിയുടെ നിമയനത്തിന്റെയും 2011ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ചതിന്റെയും പശ്ചാത്തലം വിശദീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
വെസ്റ്റേണ്‍ ഘട്ട് എക്കോളജി അതോറിട്ടി രൂപീകരിച്ച് പശ്ചിമഘട്ടത്തില്‍ ജനവാസം ഒഴിവാക്കാമെന്നു സൂചന നല്കുന്ന റിപ്പോര്‍ട്ടുകള്‍ ലോക പൈതൃക സമിതിക്കു മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഈ കരടുവിജ്ഞാനപനമെന്ന് പൊതുസമൂഹത്തിന് ഉടന്‍ ബോദ്ധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: