തിരുവനന്തപുരം: ‘മരണം സത്യമാണ്. ആയുസ്സ് നീട്ടിക്കൊടുക്കാന്‍ ദൈവത്തിനേ കഴിയൂ. പക്ഷേ വൃക്ക രോഗികളുടെ ആയുസ്സ് നീട്ടാന്‍ നവജീവനത്തിന് കഴിയുന്നുണ്ട്.’ സത്യസായി ട്രസ്റ്റിന്റെ നവജീവനം പദ്ധതിയെക്കുറിച്ചറിഞ്ഞ ഒരു ജഡ്ജിയുടെ വാക്കുകളാണിത്. വൃക്കകള്‍ തകരാറിലായി മരണത്തിനും ജീവിതത്തിനും ഇടയില്‍ കഴിയുന്നവരെ രക്ഷിക്കുകയെന്ന പരമപവിത്രമായ ദൗത്യമാണ് നവജീവനത്തിേന്റത്.
വൃക്ക തകരാറിലായ, ഡയാലിസിസ് നടത്താന്‍ പണമില്ലാത്തവരെ സഹായിക്കുന്ന പദ്ധതിയാണ് നവജീവനം. പതിമൂന്ന് ജില്ലകളിലെ പതിനാലു കേന്ദ്രങ്ങളിലൂടെ രണ്ടുലക്ഷം സൗജന്യ ഡയാലിസിസുകള്‍ നടത്തി സത്യസായി ട്രസ്റ്റ് മാതൃകയായിക്കഴിഞ്ഞു. 2006ല്‍ എറണാകുളത്താണ് പരിപാടിക്ക് തുടക്കമിട്ടത്.ഇന്നിത് കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികളുടെ പ്രതീക്ഷയും പ്രത്യാശ്യയുമാണ്.
എട്ടുവര്‍ഷം മുന്‍പ് സ്വകാര്യ ആശുപത്രികള്‍ ഒരു ഡയാലിസിസിന് 2200രൂപ വച്ച് അമിതചാര്‍ജ്ജ് ഈടാക്കുകയും പാവപ്പെട്ട രോഗികള്‍, അതുനല്കാന് കഴിയാതെ മരണമടയുകയും ചെയ്തിരുന്ന സമയത്താണ് സായി ഗ്രാമത്തിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ആനന്ദകുമാറിന്റെ മനസില്‍ നവജീവനമെന്ന ആശയം ഉദിച്ചത്. 2006മേയില്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷണന് പദ്ധതി ഉത്ഘാടനം ചെയ്തു.
നവജീവനം എറണാകുളം ലക്ഷ്മീ ഹോസ്പിറ്റലുമായി ചേര്‍ന്ന് അഞ്ച് രോഗികള്‍ക്ക് ആജീവാനന്ത ഡയാലിസിസ് സേവനം നല്കുന്ന സമ്മതപത്രം ഒപ്പിട്ടാണ് പദ്ധതി ആരംഭിച്ചത്.രണ്ടാംഘട്ടം 2007 ജൂണില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാം ഉത്ഘാടനം ചെയ്തു.
എറണാകുളം ജില്ലയില്‍ മാത്രം സൗജന്യ ഡയാലിസിസ് നല്കാന് മൂന്ന് ആശുപത്രികളായി. ആറു ജില്ലകളില്‍ ഗവണ്മെന്റുമായി സഹകരിച്ച് സൗജന്യസേവനം ലഭ്യമാക്കുന്നു. കേരളത്തിലുടനീളം ഒരു രൂപപോലും വാങ്ങാതെ നവജീവനം സൗജന്യ ഡയാലിസിസ് നല്കിയപ്പോള് 600രൂപയ്ക്ക് ഡയാലിസിസ് നടത്തിക്കൊടുക്കാമെന്ന പരസ്യം നല്കി രോഗികള്‍ക്കു പുറകേ സ്വകാര്യ ആശുപത്രികള്‍ പായുകയാണിപ്പോള്‍. സൗജന്യ ഡയാലിസിസ് ആവശ്യമുള്ളവരെ കണ്ടെത്തുന്നതും പ്രത്യേക രീതിയിലാണ്.ജില്ലകള്‍ തിരിച്ച് പത്രപരസ്യം നല്‍കും. സ്ക്രീനിംങ്ങ് കമ്മിറ്റി അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 65ലക്ഷം രൂപമുടക്കി മൊബെയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചപ്പോള്‍ അതിന്റെ പ്രവര്‍ത്തനം ഏല്‍പ്പിച്ചത് നവജീവനത്തെ ആയിരുന്നു. എട്ടുവര്‍ഷം കൊണ്ട് ഒരു രൂപപോലും വാങ്ങാതെ രണ്ട് ലക്ഷം വൃക്കരോഗികള്‍ക്ക് ചികിത്സ നല്‍കിയതിലൂടെ 25കോടിയുടെ സേവനമാണ് നവജീവനം നല്‍കിയത്.
ഹരി.ജി. ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: