കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഇന്നലെ അറുത്തു മുറിച്ചു പറഞ്ഞിട്ടും സീറ്റിനു വേണ്ടി കെ.എം മാണി ബലം പിടിക്കാത്തത് ഉള്ളിലെ ഭയം മൂത്തതിനാല്‍. ഇടുക്കിക്കു വേണ്ടി പിടിച്ചാല്‍ കോട്ടയത്ത് മകന് ജോസ്കെ മണിയെ കോണ്‍ഗ്രസുകാര്‍ തോല്പിക്കുമെന്ന് ഉറപ്പാണ്. മാണിയുടെ പുത്രസ്നേഹത്തിെന്റ ഫലമായി ജോസഫിെന്റ പ്രതിനിധിക്ക് സീറ്റില്ലാതായി. പാര്‍ട്ടിയിലെ ഭിന്നത അതിരൂക്ഷവുമായി.
ടി.പി. വധക്കേസ്, സോളാര്‍ കേസ് എന്നിവയില്‍ ചീഫ് വിപ്പ് പി. സി. ജോര്ജ്ജിെന്റ പരസ്യപ്രസ്താവനകള്‍ മൂലം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായ രോഷം ചില്ലറയല്ല. അത് മകന് തിരിച്ചടിയാകുമോയെന്ന് ആശങ്ക നേരത്തെ മുതലുണ്ട്. ഇടുക്കിക്കാര്യത്തില് എന്തു ചെയ്യുമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് സീറ്റു നല്‍കില്ലെന്ന് കോണ്‍ഗ്രസ് തറപ്പിച്ചു പറയുന്നത്. അതോടെ മാണിക്ക് ആശ്വാസമായി. ഇത് യു.ഡി.എഫ് തീരുമാനമാണെന്ന് ജോസഫിനോടു പറഞ്ഞ് തടിയൂരാമല്ലോ…തങ്ങള്‍ക്ക് രണ്ടു സീറ്റുകള്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞ പി.സി ജോര്‍ജിനും ആശ്വാസമായി.
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നടത്തിയ അഭിപ്രായപ്രകടനവും മാണിക്ക് പിടിവള്ളിയായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പുമായി കൂട്ടിക്കൂഴക്കരുതെന്നാണ് കര്‍ദ്ദിനാള്‍ ഇന്നലെ അഭിപ്രായപ്പെട്ടത്. റിപ്പോര്ട്ടിന്മേല് കടുത്ത നിലപാടുമായി നില്ക്കുന്ന കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തിനുള്ള സന്ദേശമാണ് കര്‍ദ്ദിനാളിന്റെ അഭിപ്രായപ്രകടനം. കാര്യം കഴിഞ്ഞപ്പോള്‍ കെ.എം. മാണി തങ്ങളെ അവഗണിക്കുകയാണെന്ന വികാരം പി.ജെ. ജോസഫിനൊപ്പം നില്ക്കുന്നവര്ക്കിടയിലുണ്ട്. ഇത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തങ്ങള്‍ വിയര്‍പ്പൊഴുക്കി മാണിയും കൂട്ടരും കൊണ്ടുപോയി എന്ന നിലപാടാണ് ജോസഫ് വിഭാഗത്തിനുള്ളത്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: