കൊല്ലം: മാതാ അമൃതാനന്ദമയീദേവിക്കും ആശ്രമത്തിനുമെതിരെയുള്ള നീക്കങ്ങളെ ചെറുക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. അമ്മക്കെതിരായ കുപ്രചാരണം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ്. ഹിന്ദുത്വത്തിനും ആദ്ധ്യാത്മികകേന്ദ്രങ്ങള്ക്കും ആചാര്യന്മാര്ക്കും ലഭിക്കുന്ന ആഗോളസ്വീകാര്യതയില് വിറളിപിടിച്ച സംഘടിത മതങ്ങളും അവര്‍ സ്പോണ്സര് ചെയ്യുന്ന ഭീകരസംഘടനകളും മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട നീക്കമാല്ല. തീവ്രവാദികള്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഗെയില്‍. ആശ്രമത്തില്‍ കടന്നു കയറി അക്രമിക്കുകയും മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ മരിക്കുകയും ചെയ്ത സത്നാം സിംങ്ങ് വിഷയത്തില്‍ മഠത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടവരാണ് ഇപ്പോള്‍ രംഗത്ത്.
978 പേരുടെ മരണത്തിനിടയായ ചാലക്കുടിക്കടുത്തുള്ള ധ്യാനകേന്ദ്രത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയ ആളാണ് പിണറായി. അത്തരക്കാര്‍ക്ക് സദാചാരം പ്രസംഗിക്കാന്‍ അവകാശമില്ലെന്ന് ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എന്‍.ബിജു ചൂണ്ടിക്കാട്ടി.
പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, ജില്ലാ ട്രഷറര്‍ സി.കെ.കൊച്ചുനാരായണന്, ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്.വിനോദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: