ന്യൂദല്‍ഹി: സുബ്രതറോയിയെ വിട്ടയ്ക്കാനുള്ള സഹാറയുടെ അപേക്ഷയിന്‍ മേല്‍ കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് സദാശിവം അധ്യക്ഷനായ ബെഞ്ച് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വാദം കേള്‍ക്കുക. മാര്‍ച്ച് ഏഴിനായിരുന്നു കേസില്‍ അവസാനമായി വാദം കേട്ടത്.
അന്ന് നിക്ഷേപകരുടെ 20000 കോടി രൂപ തിരികെ നല്കാന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ച്ച് നാലിനായിരുന്നു റോയിയേയും കമ്പനി ഡയറക്ടര്‍മാരായ രവി ശങ്കര്‍ ദുബെ, അശോക് റോയി ചൗധരി എന്നിവരെ ജുഡൂീഷ്യല് കസറ്റഡിയില്‍ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയത്.
നിക്ഷേപകരടെ തുകയില്‍ 2500 കോടി രൂപ മൂന്ന് ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ബാക്കിയുള്ള തുക അഞ്ച് കെടുക്കളായി 2015 ജൂലൈ അവസാനത്തോടെ നല്കാമെന്നുമുള്ള സഹാറയുടെ പ്രസ്താവന കോടതി നിരസിക്കുകയും ചെയ്തിരുന്നു. പ്രസ്താവനയെ മാനിക്കുന്നെന്നും എന്നാല്‍ ഇത് ശരിയായ പ്രസ്താവനയല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: