മുംബൈ: മുംബൈയില്‍ പകല്‍വെളിച്ചത്തില്‍ പതിനെട്ടുകാരി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലെ ഏറ്റവും തിരക്കേറിയ കാന്റിവാലി പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ഓട്ടോറിക്ഷാ ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നടു റോഡില്‍ വച്ച് വലിച്ചുകീറി. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും വട്ടംചുറ്റി നിന്ന് ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന സംഘം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമം കണ്ട് സ്ഥലത്തെത്തിയ ബൈക്ക് യാത്രികന് അക്രമികളില്‍ ഒരാളെ അടിച്ചുവീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് ഏറെ സമയം കഴിഞ്ഞാണ് പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ തയ്യാറായത്.
അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രദേശത്തെ റസ്റ്റോറന്റില്‍ അഭയത്തിനായി സമീപിച്ചെങ്കിലും ഉടമ സഹായിച്ചില്ലെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: