റായ്പൂര്‍: ഛത്തീസ്ഗഡിലെ ധീരംഘട്ടിലുണ്ടായ മാവോയിസ്റ്റ് ആക്രമണം എന്‍.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ആക്രമണം നടക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും ഷിന്‍ഡെ പറഞ്ഞു.
സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി. കൊല്ലപ്പെട്ട ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ജഗദാല്പ്പൂരില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷിന്‍ഡെ. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് കേന്ദ്ര സംസ്ഥാന സര്ക്കരുകളുടെയും സേനയുടെയും നേതൃത്വത്തില്‍ വീരോചിതമായ അന്ത്യയാത്രയാണ് ഒരുക്കിയത്.
സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കു പുറമേ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, സംസ്ഥാന ആഭ്യന്തര മന്ത്രി രാം കുമാര്‍ പൈക്ര, ഗവര്‍ണര്‍ ശേഖര്‍ ദത്ത്, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവരും ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സേന തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യയാത്ര ചൊല്ലിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സുഖ്മ ജില്ലയിലെ ജീരംനല്ല മേഖലയില്‍ സിആര്‍പിഎഫ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. 11 സിആര്‍പിഎഫ് ജവാന്മാരും, നാല് പോലീസുകാരും ഒരു പ്രദേശവാസിയുമടക്കം 16 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചിലില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തെ 200ഓളം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: