പ്രത്യക്ഷത്തില്‍ത്തന്നെ എത്ര പരുക്കനും വികാരാധീനനും ക്ഷുഭിതനുമാണ് താനെ ന്ന് പ്രാപഞ്ചിക ജീവിതം നയിച്ചുപോരുമ്പോള് മനുഷ്യന് മനസ്സിലാക്കുന്നില്ല; അവന്റെ കണ്ണുകളാണെങ്കില്‍, വല്ലപ്പോഴും ചെറിയൊരു വേദനയുണ്ടായാല്‍ മതി, കണ്ണീര് ധാരധാരയായൊഴുകാന്‍ തയ്യാറാണ്; അവന്റെ നെറ്റിത്തടമാണെങ്കില്, അസംതൃപ്തിയുടെ ഉഴവുചാല് നിറഞ്ഞതും സ്വന്തം അപൂര്ണതകള്ക്കെതിരായുള്ള സമരങ്ങളില്‍ പിണഞ്ഞ ക്ഷീണാധിക്യംകൊണ്ട് സര്‍വദാ വിയര്ത്തൊലിക്കുന്നതുമാണ്. പക്ഷേ, അനശ്വരനായ ആത്മാവ് ‘സൗന്ദര്യോത്തരതോപി സുന്ദരതര’നും സര്‍വശക്തനും സര്‍വജ്ഞനുമായ ഈശ്വരന് – അജ്ഞാനാവൃതിയാല് മറയ്ക്കപ്പെട്ടിട്ടെന്നപോലെ അവന് തന്നെ അഗാധതലത്തില്‍ സര്‍വദാ സ്ഥിതിചെയ്യുന്നു. ഈ മായയുടെ മറ നീക്കിയാല്‍ ഈശ്വര സാമീപ്യം കരഗതമാവുകയായി. അതാണ് സ്വപ്രകൃതമായ ഈശ്വരത്വത്തെ സാക്ഷാത്കരിക്കാനുള്ള ഏക മാര്‍ഗം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: