ആറന്മുള: സര്‍ക്കാരും ബഹുരാഷ്ട്ര കുത്തകകളും ഭൂമാഫിയായും കൈകോര്‍ത്ത് പിടിച്ച് ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന്മേല് നടത്തുന്ന കടന്നുകയറ്റമാണ് ആറന്മുളയിലേതെന്ന് സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കാശ്മീരി ലാല്‍ അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ വിമാനത്താവളവിരുദ്ധ ഏകോപന സമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ 30-ാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ നശിപ്പിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ വിനാശകരമെന്ന് ഉത്തരാഖണ്ഡ് ദുരന്തം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രകൃതിയെ നശിപ്പിച്ചാല്‍ ആറന്മുളയിലും ഇതേ അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് അധികാരികള്‍ മനസിലാക്കണം, അദ്ദേഹം പറഞ്ഞു.
വിശ്വാസത്തെ ധ്വംസിക്കുന്ന, നദിയെ ഇല്ലാതാക്കുന്ന, നാടിനെ നശിപ്പിക്കുന്ന, ഒരു പ്രസ്ഥാനവും ആറന്മുളയില് ഉണ്ടാകുവാന്‍ പാടില്ലായെന്ന് അധ്യക്ഷത വഹിച്ച ചക്കുളത്തുകാവ് ദേവീ ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പറഞ്ഞു.
അയ്യപ്പ സേവാ സമാജം സെക്രട്ടറി വി.കെ. വിശ്വനാഥന്, ഹിന്ദുധര്‍മ്മ പരിഷത്ത് ജനറല്‍ സെക്രട്ടറി പി. എ. ബാലകൃഷ്ണപിളള, വിശ്വഹിന്ദുപരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി. ആര്. നായര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, ഹിന്ദു ധര്‍മ്മ പരിഷത്ത് വനിത സമാജം പ്രസിഡന്റ് യമുന ദേവി, സെക്രട്ടറി ഇന്ദുലാല്‍, സിപിഐ മണ്ഡലം കമ്മറ്റിയംഗം അജിത് കുറുന്താര്‍, സി.എസ്. ദിനേഷ്, കെ.പി. ദാമോദരന്‍, കെ.ഐ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം സര്‍വ്വോദയ മണ്ഡലം സംസ്ഥാന ഭാരവാഹി ഭേഷജം പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: