ന്യൂദല്‍ഹി: 2012 ഡിസംബറില്‍ ദല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ദല്‍ഹി ഹൈക്കോടതി ശരിവച്ചു.
പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്, അക്ഷയ് താക്കൂര്‍ എന്നിവര്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രതികള്‍ക്ക് സാകേതിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. കേസിലെ പ്രതികളിലൊരാളായ രാം സിംഗ് വിചാരണയ്ക്കിടെ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് രാത്രി സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവതി മാനഭംഗത്തിന് ഇരയായത്. 13 ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലി ിക്കെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: