ഇന്ത്യന്‍ വെല്‍സ്: ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചും ഏഴാം സീഡ് സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡററും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഡോകോവിച്ച് മാരിന് സിലിക്കിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മറികടന്നത്. സ്കോര്‍: 1-6, 6-2, 6-3. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം മികച്ച ഫോമിലേക്കുയര്‍ന്നാണ് ഡോകോവിച്ച് തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നേടി മത്സരം സ്വന്തമാക്കിയത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ടോമി ഹാസിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. സ്കോര്‍: 6-4, 6-4. മറ്റൊരു മത്സരത്തില്‍ മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് അവസാന എട്ടില്‍ ഇടംപിടിച്ചു. ജോണ്‍ ഇസ്നറും ജൂലിയന്‍ ബെന്നറ്റ്യുവും ഏണസ്റ്റ് ഗുല്‍ബിസും ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ ആഗ്നിയേസ്ക റാഡ്വാന്‍സ്ക ജലേന ജാന്‍കോവിച്ചിനെ 7-5, 2-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: