ചെന്നൈ: തോല്‍വി ഉറപ്പായപ്പോള്‍ കോണ്‍ഗ്രസിലെ പ്രമുഖന്മാര് മത്സരിക്കാന്‍ മടിക്കുന്നു. തമിഴ്നാട്ടില്‍ സ്വന്തം മണ്ഡലമായി കൊണ്ടുനടന്ന പലയിടങ്ങളിലും നേതാക്കള്‍ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി പിന്മാറുകയാണ്. ലക്ഷ്യം നാണംകെട്ട തോല്‍വിയുടെ റെക്കോര്‍ഡ് പേറാതിരിക്കുക, ഒപ്പം മണ്ഡലത്തിലെ മത്സരിക്കാനുള്ള കുടികിടപ്പവകാശം കൈവിട്ടുപോകാതെ അടുത്തതലമുറക്ക് കൊടുക്കുക. ധനമന്ത്രി ചിദംബരത്തിന്റെ ഒളിച്ചോട്ടമാണ് ഇതില്‍ പ്രധാനം.ചിദംബരം ശിവഗംഗാ മണ്ഡലത്തിലെ സ്ഥിരം സ്ഥാനാര്‍ത്ഥിയാണ്. 1984 മുതല്‍ 1999 ല്‍ ഒഴികെ വിജയിച്ച ഈ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാന്‍ ചിദംബരത്തിന് താല്‍പ്പര്യമില്ല. മകന് കാര്‍ത്തിയെ മത്സരിപ്പിക്കാമെന്നാണ് അച്ഛന്റെ നിലപാട്. വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ വിലയിരുത്തല്‍ കൂടിയാകുമെന്നുറപ്പായിരിക്കെ ചിദംബരത്തിന്റെ ഒളിച്ചോട്ടം പ്രസക്തമാണ്.
കേന്ദ്രത്തിലെ വാണിജ്യ-വ്യവസായ സഹമന്ത്രി സുദര്‍ശന നാച്ചിയപ്പനും ശിവഗംഗാ മണ്ഡലത്തില്‍ നോട്ടമിട്ടിട്ടുണ്ട്. 1999 ല്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ചിദംബരത്തെ തോല്‍പ്പിച്ച നാച്ചിയപ്പന്‍ ശിവഗംഗയില്‍ കണ്ണുനട്ടിരിക്കെ രാജ്യസഭയിലേക്ക് കയറിപ്പറ്റി തടിയൂരാനാണ് ചിദംബരം ആഗ്രഹിക്കുന്നത്.
തമിഴ്നാട്ടിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തങ്കബാലു തന്റെ പിടിപാടുള്ള മണ്ഡലമായ സേലത്തുനിന്ന് മത്സരിക്കാനില്ലെന്നറിയിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി വകുപ്പു മന്ത്രി ജയന്തി നടരാജനെ ശ്രീപെരുമ്പത്തൂരില്നിന്ന് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. തോല്‍വി ഭയം തന്നെ കാരണം. കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്തരി ജി.കെ.വാസന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞതാണ് താന്‍ മത്സരിക്കാനില്ലെന്ന്. പ്രചാരണക്കാര്യങ്ങളില് ശ്രദ്ധിക്കുമെന്നാണ് ഒളിച്ചോട്ടത്തിന് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: