മലപ്പുറം: ബിഎല്‍ഒമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് ക്രൂശിക്കരുതെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മറ്റ് ഡ്യൂട്ടികള്‍ക്ക് പുറമെ ഓരോ ബൂത്തിലേയും മുഴുവന്‍ വീടുകളും കയറിയിറങ്ങി സ്ലിപ്പുകള്‍ വിതരണം ചെയ്യാന്‍ ബിഎല്‍ഒമാരോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
അധ്യാപകരും അംഗന്‍വാടി ജീവനക്കാരും റിട്ടയര്‍ ചെയ്തവരെയും മറ്റ് ഉദ്യോഗസ്ഥരെയുമാണ് ബിഎല്‍ഒമാരായി നിയമിച്ചിട്ടുള്ളത്. ഇതില്‍ നിരവധി വനിതകളുമുണ്ട്. ഓരോ ബൂത്തിലേയും നാന്നൂറ് മുതല്‍ അഞ്ഞൂറ് വരെ വീടുകളില്‍ കയറി ഓരോ വോട്ടര്‍മാര്‍ക്കും സ്ലിപ്പുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊടും വെയിലത്ത് റിട്ടയര്‍ ചെയ്തവരും സ്ത്രീകളും അടക്കമുള്ള ബിഎല്‍ഒമാര്‍ ഓരോവീടുകളിലും കയറി സ്ലിപ്പുകള്‍ നല്‍കുക എന്നുള്ളത് പ്രായോഗികമല്ല. വോട്ട് ചെയ്യാന്‍ എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. പിന്നീട് ഈ സ്ലിപ്പിന്റെ ആവശ്യം വരുന്നില്ല. വോട്ടര്‍പട്ടികയിലെ ഓരോരുത്തരുടെയും സീരിയല്‍ നമ്പറുകള്‍ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ ഓരോ വീട്ടിലും കൃത്യമായി എത്തിക്കാറുണ്ട്. എന്നിട്ടും ഈ ജോലി ബിഎല്‍ഒമാരെ ഏല്‍പ്പിച്ചത് അനാവശ്യമാണ്.
തുച്ഛമായ റമ്യൂണറേഷന് മാത്രം നല്കി ബിഎല്ഒമാരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.
വീടുകളില്‍ കയറി സ്ലിപ്പുകള്‍ നല്കുന്നതില് നിന്നും ബിഎല്‍ഒമാരെ ഒഴിവാക്കണമെന്ന് എന്‍ടിയു സംസ്ഥാന സമിതി തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എന്‍ടിയു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: