ന്യൂദല്‍ഹി: പതിനാറാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷന് പുറപ്പെടുവിച്ചു.
അസാമിലെ അഞ്ചും ത്രിപുരയിലെ ഒരു മണ്ഡലവും അടക്കം ആറു മണ്ഡലങ്ങളില്‍ ഏപ്രില്‍ എഴിനു നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനമാണ് ഇന്നിറങ്ങിയത്.
കേരളമടക്കം ഏപ്രില്‍ 10ന് വോട്ടെടുപ്പ് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെയാണ് ഇറക്കുക. ശനിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ നല്കിത്തുടങ്ങും. കേരളത്തില്‍ 22വരെ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാം.
24നു പത്രികകളുടെ സൂക്ഷ്മപരിശോധന. 26വരെ പത്രികകള്‍ പിന്‍വലിക്കാം. മേയ് 16നാണ് വോട്ടെണ്ണല്‍. അതേസമയം, അഭിപ്രായസര്‍വേകള്‍ തല്ക്കാലം നിരോധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി സര്‍വേകള്‍ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് കമ്മീഷന്. സര്‍വേകള്‍ നിരോധിക്കാമെന്ന് കമ്മീഷന് നിയമമന്ത്രാലയം നിയമോപദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: