ന്യൂദല്‍ഹി: ബാംഗ്ളൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായി കര്‍ണാടകയില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഈ മാസം 28ന് പരിഗണിക്കാനായി മാറ്റി.
കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും തനിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഅദനി കോടതിയെ സമീപിച്ചത്.
എന്നാല്‍ ചികിത്സയ്ക്ക് വിധേയനാകാന്‍ നാലു തവണ ആവശ്യപ്പെട്ടിട്ടും മഅദനി അതിന് തയ്യാറായില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: