കോട്ടയം: സംസ്ഥാനത്തെ പല മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചവരാണെങ്കിലും 15-ാം ലോക്സഭയില്‍ നാലു കോട്ടയംകാര് ഉണ്ടായിരുന്നു. പുറമേ രാജ്യസഭയിലും ഒന്ന്.ഇക്കുറിയും ഇതാവര്ത്തിക്കുമോയെന്നാണ്കോട്ടയകാര് ചിന്തിക്കുന്നത്.
ആന്റോ ആന്റണി, പി.സി.ചാക്കോ, ജോസ് കെ.മാണി, പി.കെ.ബിജു എന്നിവരാണ് കഴിഞ്ഞ ലോക്സഭയില്‍ ഉണ്ടായിരുന്നത്. ഇക്കുറിയും ഇവര്‍ നാലുപേരുംമല്സര രംഗത്തുണ്ട്.
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച പി.കെ.ബിജുവിന്റെ വീട് കുറുപ്പന്തറയ്ക്ക് സമീപം മാഞ്ഞൂരാണ്. പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ആന്റോ ആന്റണി പാലാ മൂന്നിലവ് സ്വദേശി. കൂടാതെ കോട്ടയം ഡിസിസി പ്രസിഡന്റുകൂടിയായിരുന്നു. തൃശൂരില്‍ നിന്ന് വിജയം കൈവരിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുകൂടിയായ പി.സി.ചാക്കോ കോട്ടയം കാഞ്ഞിരപ്പളളിക്ക് സമീപം പാറത്തോട് സ്വദേശിയാണ്. കോട്ടയം മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ.എം.മാണിയുടെ പുത്രന് ജോസ് കെ.മാണിയാണ് മറ്റൊരു കോട്ടയംകാരന്.
16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.സി.ചാക്കോയ്ക്ക് മാത്രമാണ് മണ്ഡലം മാറ്റമുണ്ടായത്. തൃശൂരില്‍ നിന്നും ചാലക്കുടിയിലേക്ക്.
മറ്റുള്ളവര്‍ സിറ്റിംഗ് സീറ്റില്‍ തന്നെ മത്സരിക്കുന്നു. ബിജെപിയ്ക്ക് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കോട്ടയംകാരന് തന്നെ.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: