പല സംവത്സരങ്ങളായി അദ്ദേഹത്തിന്റെ ചേവടികള്‍ പണിയുവാനുള്ള ഭാഗധേയം എനിക്കുണ്ടായി. അങ്ങനെ ഒരു മനുഷ്യന് ജനിക്കുവാന്‍ കാലം പാകമായിരുന്നു. അത്യാവശ്യവുമായിരുന്നു. ഏറ്റവുമധികം അദ്ഭുതമുളവാക്കുന്ന സംഗതി, പാശ്ചാത്യാശയങ്ങള് നിറഞ്ഞ ഒരു പട്ടണത്തിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനകര്ത്തവ്യങ്ങള് നിറവേറ്റിയതെന്നുള്ളതത്രേ. ആ പട്ടണം പാശ്ചാത്യാശയങ്ങളുടെ പിന്നാലെ ഭ്രമിച്ചു പാഞ്ഞെത്തിയതും ഭാരതത്തിലെ മറ്റ് പട്ടണങ്ങളെ അപേക്ഷിച്ച് യൂറോപ്പിനെ ഏറ്റവുമധികം അനുകരിച്ചതുമായിരുന്നു. അവിടെ അദ്ദേഹം ഒരുതരം ഗ്രന്ഥജ്ഞാനവും കൂടാതെ ജീവിച്ചു. സ്വന്തം പേരെഴുതാന്‍ പോലും പഠിക്കാത്ത മഹാപ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഞങ്ങളുടെ വിശ്വവിദ്യാലയത്തിലുണ്ടായിരുന്ന അതിബുദ്ധിമാന്മാരായ ബിരുദധാരികള്‍ അദ്ദേഹത്തെ അമാനുഷമായ പ്രതിഭയുള്ളവനായി കരുതി. ഈ ശ്രീരാമകൃഷ്ണപരമഹംസന് അലോകസാമാന്യനായ മനുഷ്യനായിരുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: