മാന്‍സിസ്ക് (റഷ്യ): ലോക കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് വിജയം. അസര്ബെയ്ജാന് ഗ്രാന്റ് മാസ്റ്റര്‍ ഷെക്റിയാര് മമെദ്യാറോവിനെയാണ് ആനന്ദ് മുപ്പത്തിയൊന്ന് നീക്കത്തിനൊടുവില്‍ പരാജയപ്പെടുത്തിയത്. വിജയത്തോടെ ആനന്ദ് രണ്ടര പോയിന്റുമായി ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തില്‍ ആനന്ദ് ടോപലോവിനെയും പരാജയപ്പെടുത്തിയിരുന്നു. വസെലിന് ടോപലോവും ലെവണ്‍ അരോണിയോനും ദിമിത്രി ആന്ഡ്രെയ്കിനും സെര്‍ജി കര്ജാകിയും തമ്മിലും പീറ്റര്‍ സിഡ്ലറും വ്ലാഡിമിര്‍ ക്രാംനിക്കും തമ്മിലുള്ള മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. രണ്ട് പോയിന്റ് വീതമുള്ള പീറ്റര്‍ സിഡ്ലറും വ്ലാഡിമര്‍ ക്രാംനിക്കുമാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് മത്സരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: