കോഴിക്കോട്: ആര്‍എംപി ഒമ്പതു ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ അഡ്വ. പി. കുമാരന്‍കുട്ടിയും കോഴിക്കോട് അഡ്വ. എന്‍.വി. പ്രതാപ്കുമാറുമാണ് സ്ഥാനാര്‍ത്ഥികള്‍. ടി.പി. ചന്ദ്രശേഖരന് കേസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച കുമാരന്‍കുട്ടി ആര്‍എംപി സംസ്ഥാന കമ്മിറ്റി അംഗമാണ്.
കാസര്‍കോട് കെ.ക. അശോകന്, കണ്ണൂര്‍ പി.പി. മോഹനന്, ആലത്തൂര്‍ എം.യു. ആല്സിന്, തൃശൂര്‍ ടി.എന്‍. സന്തോഷ്, ആറ്റിങ്ങല്‍ എസ്. സുശീലന് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. പൊന്നാനി, പാലക്കാട് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
പൊതുസ്വതന്ത്രരെയാണ് ഈ സീറ്റുകളിലേക്ക് പരിഗണിക്കുകയെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റു സീറ്റുകളിലേക്ക് ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.
എഎപിയുമായി സംഘ്യം തീരുമാനിച്ചിട്ടില്ലെന്നും സാറാജോസഫ് ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കൊണ്ട് പിന്തുണക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും വേണു പറഞ്ഞു. വടകരയില്‍ മുല്ലപ്പള്ളിയുമായി സൗഹാര്‍ദ്ദ മത്സരമല്ലെന്നും വടകരയില്‍ മുല്ലപ്പളളി വിജയിക്കാന്‍ കാരണം സിപിഎം വോട്ട് കൊണ്ടാണെന്നും നേതാക്കള്‍ പറഞ്ഞു. കെ.കെ. രമ, കെ.എസ്. ഹരിഹരന്, ടി.എല്‍. സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: