ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ബിജെപിയുടെ ശക്തിദുര്ഗ്ഗമായ മണ്ഡലമെന്നതിലുമുപരി കാശിയുടെ ചരിത്രപരവും സാംസ്ക്കാരികവുമായ പ്രാധാന്യമാണ് നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കുന്നതിന് ബിജെപി നേതൃത്വം തീരുമാനമെടുക്കാന്‍ കാരണം. മോദി വാരാണസിയിലാണെന്ന പ്രഖ്യാപനത്തോടെ വലിയ ആഘോഷമാണ് പുണ്യനഗരിയില്‍ ആരംഭിച്ചിരിക്കുന്നത്.
മോദി യുപിയില്‍ മത്സരിക്കുന്നതു വഴി പത്തു സീറ്റുകള്‍ എങ്കിലും നിലവില്‍ പ്രവചിച്ചിരിക്കുന്ന സര്‍വ്വേ ഫലത്തില്‍ നിന്നും കൂടുതല്‍ കിട്ടുമെന്നാണ് വിവിധ സര്‍വ്വേകള്‍ പറയുന്നത്.
മുരളീ മനോഹര്‍ ജോഷി കാണ്‍പൂരിലും രാജ്നാഥ്സിങ് ലഖ്നൗവിലും മത്സരിക്കും. ഉത്തര്‍പ്രദേശിലെ 58 ലോക്സഭാ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. പിലിഭിത്തില്‍ മനേകാഗാന്ധിയും സുല്‍ത്താന്‍പൂരില്‍ വരുണ്‍ ഗാന്ധിയും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: