കണ്ണൂര്‍: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ.
ബംഗാള്‍ മോഡല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച പിണറായിയുടെ പരാമര്‍ശത്തെ കുറിച്ച് താന്‍ വെളിപ്പെടുത്തിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കങ്ങളിലൂടെ തന്നെ അപമാനിക്കാം. എന്നാല്‍ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു സ്ത്രീയ്ക്കൊപ്പം പൊന്മുടിയിലേക്ക് പോയെന്ന ആരോപണം നേരത്തെ തനിക്കെതിരെ ഉന്നയിച്ചു.
കൊല്ലപ്പെട്ട ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനു നേരെ ലൈംഗികാരോപണം ഉന്നയിച്ചവരാണ് സി.പിഎമ്മുകാരെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: