ന്യൂദല്‍ഹി: ജോലി സ്ഥലത്തെ മാനസിക പീഡനത്തെ തുടര്‍ന്ന് ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്സയന്സസിലെ മലയാളി നേഴ്സ് ആത്മഹത്യ ചെയ്തു. തൊടുപുഴ സ്വദേശിനിയായ മോളി സിബി(42)യെ ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്. പോസ്റ്റുമാര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്ക്കാരം പിന്നീട്.
ആശുപത്രിയിലെ സീനിയര്‍ നേഴ്സുമാരില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കവയ്യാതെയാണ് കടുംകൈ ചെയ്യുന്നതെന്ന് സംഭവസ്ഥലത്തുനിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ മോളി എഴുതിയിട്ടുണ്ട്. രോഗബാധിതരായ രക്ഷിതാക്കളെ ശുശ്രൂഷിക്കുന്നതിനായി നല്കിയ അവധി അപേക്ഷ നിരസിക്കപ്പെട്ടതും ഐസിയുവില്‍ നിന്നും ജനറല്‍ വാര്‍ഡിലേക്ക് ശിക്ഷാ നടപടി പോലെ ഡ്യൂട്ടി മാറ്റിയതും മോളിയെ ദുഖിതയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. മോളിയുടെ മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എയിംസിലെ നേഴ്സുമാര്‍ ഇന്നലെ രാവിലെ സൂചനാപണിമുടക്ക് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: