ന്യൂദല്‍ഹി: ചിലപുതിയ പാര്‍ട്ടികള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും അഴിമതി നിറഞ്ഞ യുപിഎ സര്‍ക്കാരിനെതിരായ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണെന്നും പ്രമുഖര്‍.
പ്രമുഖ പത്രപ്രവര്‍ത്തകരായ എം.ജെ അക്ബര്‍,എം.വി കാമത്ത്,മുന്‍പഞ്ചാബ് പൊലീസ് ഡിജിപി: പി.സി ദോഗ്ര. ജനറല്‍ എസ്.കെ സിന്‍ഹ, ഐ.ബിമുന്ഡയറക്ടര് അജിത് ഡോവാല്,കന്നട എഴുത്തുകാരന് ഭൈരപ്പ തുടങ്ങി നിരവധിപ്രമുഖരാണ് പരോക്ഷമായി ആം ആദ്മിക്കെതിരെ പ്രതികരിച്ചത്.
സകല പാര്ട്ടികളുടയ്ം പ്രതിഛായ തകര്‍ത്ത്, ആപല്ക്കാരമായ പ്രസ്താവനകള്‍ ഇറക്കി നടക്കുകയാണ് ഇവര്‍. സംയുക്ത പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ആം ആദ്മി കോണ്‍ഗ്രസിനു വേണ്ടി ഇറങ്ങിയിരിക്കുകയാണെന്ന ബി.ജെ.പിയുടെ നിലപാട് ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: