ബാംഗ്ലൂര്‍: കേജ്രിവാളിനൊപ്പം അത്താഴം കഴിക്കാന്‍ അവസരം നല്കി പലരില്‍ നിന്നായി ആം ആദ്മി പിരിച്ചെടുത്തത് അരക്കോടി. ഡിന്നറിന് ഒരാള്‍ക്ക് ഇരുപതിനായിരം രൂപയാണ് ചുമത്തിയിരുന്നത്. ഇരുനൂറോളം പേരാണ്അത്താഴവിരുന്നിന് എത്തിയത്. കുറേപ്പേര് ഇതല്ലാതെ പണം വാഗ്ദാനം ചെയ്തു.
അങ്ങനെ 50 ലക്ഷത്തോളം കിട്ടി. പാര്ട്ടിഅവകാശപ്പെടുന്നു. പാര്ട്ട്സ്ഥാനാര്ഥിയും ഇന്‍ഫോസിസ് മുന്‍ ഡയറക്ടറുമായ വി.ബാലകൃഷ്ണനാണ് അത്താഴ വിരുന്ന് ഒരുക്കിയത്. അത്താഴവിരുന്ന് ഒരുക്കി ഇരുപതിനായിരം രൂപ വീതംപിരിക്കുന്നത് വിവാദമായിരുന്നു.
അതിനിടെ വാരാണസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ മല്‍സരിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മിപാര്‍ട്ടി നേതാവ്അരവിന്ദ് കേജ്രിവാള്. പറഞ്ഞു. ബംഗളൂരിലെ തിരഞ്ഞെടുപ്പ് പരിപാടിയില്പ്രസംഗിക്കുകയായിരുന്നു കേജ്രിവാള്. വാരാണസിയിലെ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്അവിടെ മല്‍സരിക്കാം. മാര്‍ച്ച് 23ന് വാരാണസിയില്‍ നടക്കുന്നപാര്‍ട്ടി റാലിയില്‍ ഇതുസംബന്ധിച്ച തീരുമാനം എടുക്കും.കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: