ബീജിംഗ്: മലേഷ്യന്‍ വിമാനം ബോയിംഗ് 777 -ന്റെ അപ്രത്യക്ഷമാകല്‍ സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ചൈന മലേഷ്യയോട് ആവശ്യപെട്ടു. വിദേശമന്ത്രാലയ വക്താവ് ഹോംങ്ങ് ലിയാണ് ആവശ്യം ഉന്നയിച്ചത്. കാണാതായ വിമാനത്തില്‍ ചൈനക്കാരായിരുന്നു കൂടുതല്‍. ഇതേ തുടര്‍ന്നാണ് മലേഷ്യക്കെതിരെ നിശിതമായ വിമര്‍ശനവുമായി ചൈന രംഗത്തെത്തിയത്.
ബോയിംഗ് കമ്പനിയെയും ഇന്റലിജന്‍സ് വന്‍ശക്തിയെന്ന് വീമ്പു പറയുന്ന അമേരിക്കയെയും ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയാണ് വിമര്‍ശിച്ചത്. സ്വന്തം കടമ നിര്‍വഹിക്കാതെയും വിവരങ്ങള്‍ കൈമാറാതെയും മലേഷ്യ വിമാനത്തിനുവേണ്ടിയുള്ള തിരച്ചിലിന് തടസം നില്‍ക്കുകയാണെന്ന് ചൈന ആരോപിച്ചു.
വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായശേഷം മണിക്കൂറുകളോളം പറന്നു വെന്ന് ഏഴു ദിവസത്തിനുശേഷമാണ് മലേഷ്യ പുറത്തുപറയുന്നത്.
ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കില്‍ തിരച്ചില്‍ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാമായിരുന്നുവെന്ന് ചൈന ചൂണ്ടിക്കാട്ടി. സഹിക്കാവുന്നതിനപ്പുറമാണ് മലേഷ്യയുടെ ഈ നടപടി. ഈ തെറ്റില്‍നിന്ന് മലേഷ്യക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ലെന്നും ചൈന കുറ്റപ്പെടുത്തി. വിമാനം വീണ സ്ഥലമെന്ന് പറഞ്ഞ് മലേഷ്യ നല്കിയ ഉപഗ്രഹ ചിത്രങ്ങള്‍ തെറ്റായിരുന്നു. ഇതും തിരച്ചില്‍ പ്രഹസനമാകാനിടയാക്കിയെന്ന് ചൈന ആരോപിച്ചു.അതിനിടെ വിമാനം തിരയാനുള്ള അമേരിക്കയുടെ സഹായ വാഗ്ദാനം മലേഷ്യ നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: