തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ഏട്ടു മണ്ഡലങ്ങളിലായി 16 സ്ഥാനാര്‍ഥികള്‍ പത്രിക നല്കി.
എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെ.വി. തോമസ്(എറണാകുളം), എം.പി. വീരേന്ദ്രകുമാര്‍(പാലക്കാട്), എന്‍.കെ. പ്രേമചന്ദ്രന്(കൊല്ലം), ജോസ്കെ. മാണി(കോട്ടയം), കൊടിക്കുന്നില്‍ സുരേഷ്(മാവേലിക്കര) എന്നിവരുള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളാണ് ഇന്നലെ വിവിധ മണ്ഡലങ്ങളിലായി നാമനിര്‍ദേശ പത്രിക നല്‍കിയത്.
എന്‍.കെ. പ്രേമചന്ദ്രന് കൊല്ലം കലക്ടറേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
കെ.വി. തോമസും ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണനും കാക്കനാട്ടെ കളക്ടറേറ്റില്‍ പത്രിക സമര്‍പ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ കലക്ടറേറ്റിലാണ് പത്രിക സമര്‍പ്പിച്ചത്.
എം.പി. വീരേന്ദ്രകുമാര്‍ പാലക്കാട് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായി വയനാട്ടില്‍ സിനോജും, പാലക്കാട്ട് അഭിമോദും, എറണാകുളത്ത് ലിനോജേക്കബും, ബാസില്‍ അട്ടിപ്പെറ്റിയും, തിരുവനന്തപുരത്ത് ഫാദര്‍ സ്റ്റീഫനും ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇടതു ഐക്യമുന്നി സ്ഥാനാര്‍ഥി ഷാജര്‍ ഖാന് ഉള്‍പ്പെടെ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ 20നാണ് പത്രിക നല്‍കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ ഇന്നും കൊല്ലത്തെ സിപിഎം സ്ഥാനാര്‍ഥി എം.എ. ബേബി ഈ മാസം 20 നും പത്രിക സമര്‍പ്പിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് അഞ്ച് ദിവസം കൂടി ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: