ന്യൂദല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യ തന്നെ. ചൈനയ്ക്കും പാക്കിസ്ഥാനുമൊക്കെ ഇന്ത്യയ്ക്കു പിന്നിലാണ് സ്ഥാനമെന്ന് സ്വീഡിഷ് പഠന കേന്ദ്രത്തിെന്റ കണ്ടെത്തല്‍. 2009 മുതല്‍ 2013 വരെ ലോകത്തെ ആയുധ വില്‍പ്പന പതിനാലു ശതമാനം കൂടി. കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് ഇന്ത്യ ആയുധം വാങ്ങുന്നത് 111 ശതമാനമാണ് കൂടിയത്. ലോകത്തെ മൊത്തം ആയുധ ഇറക്കുമതിയുടെ പതിനാലു ശതമാനവും ഇന്ത്യയിലേക്കാണ്.
2010 വരെ ആയുധ ഇറക്കുമതിയില്‍ ചൈനയായിരുന്നു മുന്പില്. അതിനുശേഷമാണ് ഇന്ത്യ അവരെ പിന്തള്ളിയത്. റഷ്യയാണ് ഇന്ത്യയ്ക്ക് ഏറ്റവുംകൂടുതല്‍ ആയുധം നല്കുന്നരാജ്യം. നമ്മുടെ ആയുധ ഇറക്കുമതിയുടെ 75 ശതമാനവും റഷ്യയില്‍ നിന്നാണ്. നമ്മുടെ ആയുധ നിര്‍മ്മാണരംഗത്ത് ആധുനികവല്‍ക്കണവും പരിഷ്കരണവും നടക്കാത്തതിനാലാണ്നമുക്ക് മറ്റുരാജ്യങ്ങളില്‍ നിന്ന് ഇത്രയധികം ആയുധം വാങ്ങേണ്ടിവരുന്നത്. 190 കോടിഡോളറിെന്റ അമേരിക്കന്‍ ആയുധങ്ങളാണ് നാം കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്.
പാക്കിസ്ഥാെന്റ ആയുധ ഇറക്കുമതി 119 ശതമാനമാണ് കൂടിയത്. ലോകത്തെ മൊത്തം ആയുധ ഇറക്കുമതിയുടെ അഞ്ചു ശതമാനമാണ് പാക് വിഹിതം.
ലോക രാജ്യങ്ങളെ ആയുധമണിയിക്കുന്നതില്‍ മുന്പില് നില്ക്കുന്നരാജ്യം അമേരിക്ക തന്നെ. ആയുധവില്പനയുടെ 29 ശതമാനവും അവരുടെ കൈകളിലാണ്. 27 ശതമാനവുമായി റഷ്യയാണ് രണ്ടാമത്. ജര്‍മ്മനി( ഏഴുശതമാനം) ചൈന( 6) ഫ്രാന്‍സ്( 5 ) എന്നിവരാണ്റഷ്യയ്ക്കു പിന്നിലുള്ളരാജ്യങ്ങള്. ആയുധ ഇറക്കുമതിയില്‍ ഇന്ത്യയാണ് ഒന്നാമത്, രണ്ടാമത് ചൈന. മൂന്നാമത് പാക്കിസ്ഥാന്.നാലാമത്യുണൈറ്റഡ്അറബ് എമിറേറ്റ്സ്, അഞ്ചാമത് സൗദിയാണ്.മേഖലയിലുള്ളസ്വാധീനം കൂട്ടാനാണ്അമേരിക്കയും ചൈനയും ഏഷ്യന്‍രാജ്യങ്ങള്‍ക്ക് ആയുധം വില്ക്കുന്നതിെന്റ ഒരു കാരണം.
ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് യുദ്ധ വിമാനങ്ങള്‍ , 22 അപ്പാച്ചെ ഹെലിക്കോപ്ടറുകള്‍, 15 ചിനൂക്ക് ഹെലിക്കോപ്ടറുകള്‍, നാല് പി.
81 പട്രോളിംഗ്വിമാനങ്ങള് എന്നിവയടക്കം കോടാനുകോടി ഡോളറിെന്റ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യ അമേരിക്കയില്നിന്ന്വാങ്ങാന് ഒരുങ്ങുകയാണ്. ഇത്രയുമായിട്ടും ആവശ്യത്തിന്നല്ല യുദ്ധ വിമാനങ്ങള്‍,കോപ്ടറുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ നമുക്കില്ല. 44 സ്വാഡ്രണ്‍ വിമാനങ്ങള്‍ നമുക്ക് വേണമെന്നിരിക്കനെമക്കുള്ളത് 34 സ്വാഡ്രണ്മാത്രം. ആഭ്യന്തരമായി ഇവയുണ്ടാക്കാനുള്ള നടപടികള്‍ നമുക്കില്ലാത്തതാണ് പ്രധാന കാരണം.
പ്രതിരോധ മേഖലയില്അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. കൊച്ചിയടക്കം നാല്വലിയ കപ്പല്‍ നിര്‍മ്മാണശാലകളും 39 ആയുധ ഫാക്ടറികറികളും നമുക്കുണ്ട്. പക്ഷെ നാം അവയൊന്നും നവീകരിക്കുന്നില്ല. ചൈന എല്ലാം സ്വന്തമായി ആവശ്യത്തിന് ഉണ്ടാക്കിത്തുടങ്ങിയെന്നു മാത്രമല്ല, അവ മറ്റുരാജ്യങ്ങള്ക്ക്വില്ക്കാനും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: